Thursday, March 29, 2012

HE PROPHET (Alexander Pushkin)-

പ്രവാചകന്‍ -( വിവ:-ഗീത എസ് ആര്‍ )

ആത്മദാഹിയായ് അലഞ്ഞേനഹം ദിനാന്തങ്ങള്‍
കാരമുള്ളുകള്‍ നിറഞ്ഞ ഘോര വനാന്തരേ.

വഴിത്തിരിവൊന്നില്‍ കാണായി കണ്‍മുന്നില്‍
ഷഡ്പക്ഷനാം മാലാഖാഗ്രഗണ്യനൊന്ന്.

കൈവിരല്ത്തുംബാലവനോന്നു ലഘുവായ്‌ -
ത്തോട്ടെന്റെ നിദ്രയാല്‍,ക്ഷീണത്താല്‍ കൂമ്ബിയോരക്ഷികള്‍.

നിദ്രാലീനനായിരിക്കും പക്ഷീന്ദ്രനെആകസ്മാല്‍ പിടി-
ച്ചെന്നപോല്‍ ഞെട്ടിത്തുറന്നുപോയ്‌ മമ പ്രവാചകോദ്യുക്ത നയനങ്ങള്‍

തൊട്ടെനവനെന്റെ കര്‍ണ്ണങ്ങളപ്പോഴാര്ത്തി-
രംബിയെത്തി മണിനിനാദം പോല്‍ ശബ്ദം.

കേട്ടു ഞാനാകാശ മേലാപ്പ് കുലുങ്ങുന്നതും
വിണ്ണാകെ വീശുമാ മാലാഖതന്‍ ചിറകൊച്ചയും.
അന്തരാളങ്ങളില്‍ ഉരഗങ്ങളിഴയുന്നതും,
താഴ്വരകളില്‍ ദ്രാക്ഷാമൂലങ്ങളുണരുന്നതും .

തെല്ലു കുനിഞ്ഞു വന്നവനെന്റെ മുന്നില്പ്പിന്നെ
യെന്‍ വായയില്‍ കയ്യിട്ടു, പിഴുതെടുത്തിതെന്റെ നാവ്.

നിഗൂഡം നിസ്സാരം കാപട്യഭരിതം
കയ്യില്നിന്നിറ്റു വീഴുമെന്‍ ശോണിതം .

പിന്നെ തിരുകിവച്ചെന്റെ വായയിലോര-
റ്റം പിളര്‍ന്ന നാവ്, കുശാഗ്ര ബുദ്ധമാനാമാ സാത്താന്റെ നാവ്.

പിന്നെ തന്‍ വാളാല്‍ കീറിപ്പിളര്‍ന്നെന്റെ നെഞ്ചകം
തുരന്നെടുത്ത്തവന്‍ ആര്‍ദ്രമായി മിടിക്കുമെന്റെയാ ഹൃദയവും.
പിന്നെയാ ഗഹ്വരത്തിങ്കല്‍ തിരുകിവെച്ചവന്‍
തീപാറെ കത്തുമൊരു കല്‍ക്കരിത്തുണ്ട്.

ജഡമായവനീതലേ തിരശ്ചീനനായ് കിടക്കവേ
കേട്ടുഞാനീശനെന്നോട്‌ ചൊല്ലുന്നതായി.

:ഉണരൂ പ്രവാചകാ! കണ്ടു നീയറിയുക
എന്നിച്ചയാല്‍ നിറയ്ക്ക നിന്നുള്‍ത്തടം , പിന്നെ,

നീ താണ്ടുമാ കരകളില്‍ , കടല്‍കളില്‍ കാണുമാ
മര്‍ത്ത്യന്റെ ഹൃത്തടം കീറിമുറിക്കനിന്‍ വാക്കുകളാല്‍!

Friday, March 23, 2012

THE OTHER MORNINGS

When was it that I decided
to have other mornings?
Morning side by side with the usual one.
Mornings with different hues, but mornings..
Sun and birds and buds and blooms
all the same, but different morns..

Tuesday, March 13, 2012

NIGHT FLOWER

NIGHT FLOWER

Night flower
immaculate, fragrant
blooming into darkness.
Ignorant of day light
and its hues.
Ignorant of birds
and those musics,
Listens to the symphony of crickets
in mute agony.
Knows not how flowers are
adored in daylight,
Nightflower wearied withers
into the day.
And may be some sympathetic
hearts may say
"Wish it bloomed in the day!"
സമ്മതം

മിണ്ടാതിരിക്കിലും, കാതോര്‍ത്തിരിക്കുന്നു , കേള്‍ക്കുന്നു ,
ദ്രിഷ്ടാന്തങ്ങളെറെ നിറയും നിന്‍ വചനാമൃതം.

നിശബ്ദതകള്‍ പുതുതല്ലീ ബന്ധത്തില്‍
നിഷ്ക്കാമികള്‍ നമ്മള്‍ നിശൂന്യപ്രണയികള്‍.

കണ്ണാടിച്ച്ചില്ല് പാത്രത്തില്‍ നീന്തുന്ന വാക്കതെന്റെത്
താണ്ടുന്നു നിന്‍ വാക്ക് സാഗരങ്ങള്‍.

സായന്തനങ്ങളില്‍ എന്‍ കൈ പിടിച്ചു നീ
കൊണ്ടുപോയ് രാത്രികള്‍ തീരും വരെ.

ഒരു നാളിരിക്കണമെന്നരികില്‍ വിളിയോര്‍ത്തു
യാത്ര പോകാന്‍ ഒരുങ്ങി ഞാനിരിക്കുമ്പോള്‍.

അന്നുമിതുപോള്‍ ചൊല്ലണം കഥകളനവധി
എണ്ണഒഴിയാ വിളക്കൊന്നു കത്തിച്ചു വക്കണം.

കാത്തിരിക്കുക മട്ടുപ്പാവിലെണ്ണി നീ താരകള്‍
വന്നു വീഴുമാ മടിത്തട്ടില്‍ നീ അറിയാതെയുറങ്ങുവാന്‍.

ചൊല്ലിക്കഴിഞ്ഞതോക്കെയും സത്യമായിരുന്നെന്നു ചൊല്ലും നിന്‍
കണ്ണുനീരായതിലെന്‍ ചുണ്ടൊന്നു ചേര്‍ക്കണം.

താളബദ്ധമല്ലാത്ത നിന്‍ പാട്ട് കാതോര്ത്തോ -
ട്ടുനേരം കഴിഞ്ഞു പോയീടും വന്നപോല്‍.