Monday, April 16, 2012

ഒളിച്ചൊന്നു നോക്കി
കരച്ചിലൊന്നൊതുക്കി
ചിരിച്ചെന്നു വരുത്തി.
തനിച്ചല്ലെന്നറിഞ്ഞി -
ട്ടൊതുക്കത്തില്‍ പോയി.
Dont go far off- Pablo Neruda
ദൂരേക്ക്‌ പോകരുതേ.
ഒരു ദിവസത്തെക്കുപോലും
എന്നെ തനിച്ചാക്കി ദൂരേക്ക്‌ പോകരുതേ.
കാരണം എന്തെന്നു പറയാന്‍ എനിക്കാവില്ല.
പകലിന്നെന്തു നീളമാണ്!
തീവണ്ടികളില്ലാത്ത
ഒഴിഞ്ഞൊരു റെയില്‍വേ സ്റ്റേഷനിലെന്നപോലെ
ഉറക്കത്തിലും
നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കും.

ഒരു നിമിഷത്തെക്കുപോലും എന്നെ ഒറ്റക്കാക്കരുതേ .
ഒറ്റയ്ക്കാവുമ്പോള്‍ സങ്കടങ്ങള്‍ എല്ലാംകൂടി
ഒരുമിച്ചു എന്നെ ആക്രമിക്കും.
കൂടുതെടിയലയുന്ന പുക പോലും എന്നെ
തേടിപ്പിടിച്ചു ശ്വാസം മുട്ടിക്കും.

കടല്തീരങ്ങളില്‍ അലിയാതിരിക്കട്ടെ നിന്റെ നിഴല്.
വിജനതകളില്‍ അലയാതിരിക്കട്ടെ നിന്റെ മിഴികള്‍.
ഏറ്റം പ്രിയമുള്ളവളെ
ഒരു നിമിഷം,
ഒരു നിമിഷത്തെക്കുപോലും എന്നെ പിരിയരുതേ.

എന്തെന്നാല്‍,
നീ എന്നില്‍നിന്നേറെയകന്നിരിക്കുന്ന ആ നിമിഷം
ആകെ വലഞ്ഞു ഭൂമിയിലാകവേ ഞാനുഴറി നടക്കും
നീ തരികെ വരില്ലേ എന്ന് ചോദിച്ചു കൊണ്ട്.
എന്നെ ഇവിടെ മരിക്കാന്‍ വിട്ടിട്ടു പോകുമോ എന്ന് ചോദിച്ചു കൊണ്ട്.

Saturday, April 14, 2012

എല്ലാ സുന്ദരികളും നീണാള്‍ വാഴട്ടെ!
ഒരു സുന്ദരന്‍ മാത്രം നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞപ്പോള്‍
സുന്ദരനല്ല
ഞാന്‍ കഥയിലേക്ക്‌ ഒളിച്ചുപോയ ജയദേവനെന്ന്‍ കവി.
കവിതയിലൂടെ തിരിച്ചുപിടിച്ചുകൊണ്ടുവന്നു സുന്ദരനാക്കുമെന്നു മീര.
ഇത് ഞാനോ എന്ന് കവി
തൊട്ടു വച്ച് കൊടുത്തു
ഇത് നിന്റെ മൂക്ക് , ഇത് നിന്റെ ചുണ്ട്, ഇത് നിന്റെ കണ്ണ്
സുന്ദരന്‍.
മണ്ണുലയെ മാനമുലയെ ചിരിച്ചുലഞ്ഞു
ഒരു കാര്‍മേഘം പെയ്തൊഴിഞ്ഞു.
ഇനി പറയൂ
കൊന്ന പൂക്കാന്‍ ഇതല്ലേ നേരം?

Friday, April 13, 2012

പറയേണ്ടത് പറഞ്ഞു കഴിയുമ്പോള്‍
പാതി വാതില്‍ ചാരി പോകുന്നത് നിന്റെ പതിവ്.
രാത്രിയിലെക്കിറങ്ങുമ്പോള്‍ പൂനിലാവലങ്കരിച്ച
മഞ്ഞുതുള്ളിപ്പൊട്ടണിഞ്ഞ മുല്ലമൊട്ടുകള്‍ കാണുമ്പോള്‍
എനിക്കറിയാം നിനക്കെന്നെ ഓര്‍മ്മവരും.
പാതി ചാരിയ വാതില്‍ തുറന്നു പാതി വിടര്‍ന്ന
ചിരിയുമായി എന്റെ നെറ്റിയിലെ മഞ്ഞുപൊട്ടുകള്‍
ചുണ്ടുകളിലേക്ക്‌ ഓരോന്നായി ഒട്ടിക്കുമ്പോള്‍
പുറത്തു മുല്ലകള്‍ പൂത്ത്‌ നാണിക്കുമല്ലോ
കാറ്റിലുമുണ്ടാവും ഒരു പ്രണയഗാനം.
ഉടലാകെ മഞ്ഞുപൊട്ടുകള്‍ നിറയുംബോഴേക്കും
മണ്ണിലാകെ മഴപ്പൊട്ടുകള്‍ താളം തുള്ളും.
പറയൂ നിലാവ് പറഞ്ഞില്ലേ ഇതൊക്കെ
Love,the car mechanic

They come with tears and shapes so bad
young and old, vintage alike
stumbling , withered and wearied hard
grumbling on bad roads and bad handling.
a heart that burns and a brain that reels
are often what they complain main.
I know them, theirs and what they want.
A gentle touch, where they wish
a gentle word, they wish to hear
a touch of paint to make them smart
perfect pressure to make going smooth
"Oh was that all that mattered dear
pity me that what made me cry!"
Hides the shame and smiles to world
rolls on smooth without a turn.
Am left with paint and grease on hands
left smiling at those thankless words.
I know how and why they come and go
I know that they shall come again.

(Courtesy - a friend :) )

Thursday, April 12, 2012

പറയേണ്ടത് ( What must me said-Gunter Grass)

എന്തിനാണ് ഞാന്‍ ഇത്രനാളും നിശബ്ദനായിരുന്നത് ?
യുദ്ധകേളികളില്‍ നഗ്നമായി അനുവര്‍ത്തിച്ചുവന്ന
ഈ നിന്ദ്യതയെപ്പറ്റി പറയാതെ.
ഒടുവില്‍,
എല്ലാം അതിജീവിച്ചുവരുന്ന നമ്മള്‍
വെറും അടിക്കുറിപ്പുകള്‍ മാത്രമാവില്ലേ?

"യുദ്ധപ്രതിരോധം" എന്നവര്‍ പേരിട്ടുവിളിക്കുന്നത്
ആരുടെ അവകാശമാണ്?
ഇറാനിയന്‍ ജനതയെ തുടച്ചുനീക്കിയെക്കാവുന്ന യുദ്ധം.
താനാണ് രാജാവെന്നും
താന്‍ തന്നെയാണ് ശരിയെന്നും
തന്റെ കയ്യിലെ ആണവായുധങ്ങള്‍ ഒളിപ്പിച്ചുവച്ചു
അപരനില്‍ കുറ്റമാരോപിക്കുന്ന അയല്‍രാജ്യം.

എന്തുകൊണ്ടിത്രനാളും
ഇസ്രയെലെന്ന പേര് പറയാന്‍ ഞാന്‍ മടിച്ചു?
ഇതുവരെ പര്സിഹോധിക്കപ്പെടാത്തതും
അനിയന്ത്രിതവും, നിന്ദ്യവും കുട്ടകരവുമായ
ആണവായുധ ശേഖരമുള്ള ഇസ്രയേല്‍.

ഇതെല്ലാം നമുക്കറിയാവുന്നതാണ്
എന്നിട്ടും ഇത്രനാളും നാം നിശബ്ദരായിരുന്നു.
ജൂതവിരുധരെന്നും
നിന്ദ്യരെന്നും
നമ്മള്‍ മുദ്രകുത്തപ്പെടുമെന്നോര്‍ത്തു.
ജര്‍മ്മനിയുടെ പൂര്‍വചരിത്രം പരിശോധിച്ചാല്‍
ഇത് വിശ്വസനീയവുമാണ്.

മറ്റൊരു അന്തര്‍വാഹിനി നാമവര്‍ക്ക്‌ നല്‍കുമ്പോള്‍
സര്‍വ വിനാശകാരിയായോരായുധം നാമവര്‍ക്ക്‌ നല്‍കുമ്പോള്‍
പറയേണ്ടത്, ഞാന്‍ പറയുന്നു.

എന്തുകൊണ്ടാണ് ഞാനിത്രനാളും നിശബ്ദനായിരുന്നതെന്ന്
നിങ്ങള്‍ ചോദിക്കാം.
തീര്‍ച്ചയായും ഞാനൊരു ജര്‍മ്മനായത് കൊണ്ടുതന്നെ .
ഒരിക്കലും കഴുകിക്കളയാന്‍ പറ്റാത്തൊരു പാപത്തിന്റെ
കറ പുരണ്ടവനാണ് ഞാന്‍.
തെറ്റുകളെല്ലാം ശരിയാക്കുവാനും
എന്റെ പാപങ്ങള്‍ ഭൂതകാലത്തില്‍ നിശബ്ദമായി
മറവു ചെയ്യപ്പെടാനും ആഗ്രഹമുള്ളതുകൊണ്ടും
ഞാന്‍ ഇത്രനാളും നിശബ്ദനായിരുന്നു.

ഇതുപറയാന്‍ ഞാനിത്രനാളും കാത്തിരുന്നതെന്തിനാണ്?
എന്റെ തൂലികയിലെ അവസാന തുള്ളി മഷി
എന്തിനാണ് ഇതിനു വേണ്ടി ഞാന്‍ ചിലവാക്കുന്നത്?
ഇസ്രയേല്‍ ലോക സമാധാനത്തിനു ഭീഷണി എന്ന്
ഞാന്‍ പ്രഖ്യാപിക്കുന്നതെന്തിനാണ്?
എന്തെന്നാല്‍ അത് സത്യമാണ്.
ഇപ്പോള്‍ത്തന്നെ പറയേണ്ടുന്ന സത്യം.
നാളേക്ക് മാറ്റി വച്ചാല്‍
ഏറെ വൈകിപ്പോകും.

ഇസ്രായേലിനു ആയുധവില്‍പ്പനയിലൂടെ
പുതിയൊരു പാപം പേറുകയാണ് നമ്മള്‍.
മുന്കൂട്ടികാണാവുന്ന ഒരു ദുരന്തത്തിന് കാരണക്കാരാവുന്നു,
എരിതീയില്‍ എണ്ണ ഒഴിക്കുന്നപോലെ.
തീരാക്കളങ്കം!

ഇത് പറയേണ്ടിയിരിക്കുന്നു
ഇനി ഞാന്‍ നിശബ്ദനായിരിക്കില്ല.
പൊങ്ങച്ചവും വീമ്പു പറച്ചിലുകളും ഏറെഞാന്‍ സഹിച്ചു.
മതിയായെനിക്ക്.
എന്നോടൊപ്പം നിങ്ങളും ഭന്ജിക്കൂ ഈ നിശബ്ദത.
അനന്തര ഫലങ്ങള്‍ പ്രവചിക്കാവുന്നതാണ്.
ഇസ്രയേലിന്റെയും ഇറാന്റെയും ആണവശേഖരങ്ങള്‍
അന്താരാഷ്ട്രമേല്‍നോട്ടത്തില്‍ നിരീക്ഷിക്കെണ്ടതും
നിയന്ത്രിക്കേണ്ടതും ആണ്.

മതിഭ്രമം ബാധിച്ച
യുദ്ധവെറി ബാധിച്ച, ഈ മണ്ണില്‍
ഇസ്രയേലികള്‍ക്കും പലസ്തീനികള്‍ക്കും
പിന്നെ നമുക്കെല്ലാവര്‍ക്കും
അതിജീവിക്കണമെങ്കില്‍ ഇതേയുള്ളൂ ഒരു മാര്‍ഗം .

Monday, April 9, 2012

CARLOS SANTANA _Krispin Joseph (Trans-Gita S.R.)

I,
the mistress of Carlos Santana
Travelling to Mexico by train
We have a show tonight.
Have witnessed many times
the mirth of the crowd
When guitar and the drums blend in harmony.

You are familiar
Only with crowds like
the pendulous penis
of a naked man.
Since you have been in my company
You shunned persons from your crowds
Who don’t smoke a cigar or drink some beer.

Sometime back
You have told me
That
My face resembles
The wine goblets
Of the posh bars of Paris.
I too have said this much
That,
I wish to be one in the crowd
Swaying to your music
Beneath your banners.

It has been many a year
Since you started your journey from
Windrocks.
On your mission to tame this
Wild earth.
Many a land you have
Traversed,
Now they
Speak the language of your guitar.
The secret relationship
Between the earth and the guitar
Is known just to your fingers
The wild harmony.
Sans words,
You speak of the transformation
Of earth to a guitar
In your own way.


The earth
Is no more round
It is flat like a guitar.
In its strings are
Recorded the umpteen nights
We have made love.
In its strings are recorded the
Deftness of your fingers,
that moved the crowds to ecstasy.

You,
Who come from the
woods of Mexico.
I know,
on each stage
you try to share
The fond memories of your friends,
the bunnies and grasshoppers.
And that you are always trying to
translate their language
to that of humans!
I remember
that time of the year
with all its minuteness
the torrid sun playing on your hair
the naughty smile rippling your lips
the secrecy and urgency of your fingers
the warmth and luminosity of innocence
spangles of sweat suffusing your forehead
losing no time, yes, in a haste.
mm
digging out earthworms for our fishing rod.
Ha! fond childhood.
When I write poetry
You close your eyes
When i read poetry
You shut your ears
When I am silent
You encompass me with words.
When I am sad
You recite to me my poems.
Why do they exchange glances when i say that
butterflies are shreds of rainbows drifting in the air?
One,
another one,
and yet another one.
Take it all,
and give it back,
in,
one,
another one,
and yet another one.
Life never becomes stale...
പട്ടുപോലൊരു ആത്മാവ് -Zbigniew Herbert (1924-98)

സ്നേഹത്തെപ്പറ്റിയോ
മരണത്തെപ്പറ്റിയോ
ഒരിക്കലും ഞാനവളോട് സംസാരിച്ചിരുന്നില്ല .

തങ്ങളില്ത്തന്നെ മുഴുകി
തൊട്ടു തൊട്ടു കിടക്കുമ്പോള്‍
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്
അന്ധ താല്‍പ്പര്യങ്ങളും
നിശബ്ദ സ്പര്‍ശങ്ങളും മാത്രം.

അവളുടെ ആത്മാവിലെക്കൊന്നു നോക്കണം എനിക്ക്,
ഉള്ളിന്റെ ഉള്ളില്‍ എന്താണെന്നറിയണം.

ചുണ്ടുകള്‍ പാതി തുറന്നു
അവള്‍ ഉറങ്ങുമ്പോള്‍
അവളുടെ ഉള്ളിലേക്ക്
ഞാനൊന്നു എത്തി നോക്കി.

എന്താണ് ഞാന്‍ അവിടെ
കണ്ടതെന്ന് നിങ്ങള്‍ക്കൂഹിക്കാമോ?

ഞാന്‍ പ്രതീക്ഷിച്ചത്
ചില്ലകളാണ് ,
ഒരു പക്ഷി,
വിശാലനിശബ്ദമായൊരു കായല്‍ക്കരയിലെ
ഒരു വീട്.

പക്ഷേ
ഞാനവിടെ കണ്ടതോ
ചില്ലുപെടകത്തിന്റെ ഉള്ളില്‍
ഒരു ജോഡി പട്ടു കാലുറകള്‍.

എന്റെ ദൈവമേ!
ഞാനത് അവള്‍ക്കു വാങ്ങിക്കൊടുക്കും
തീര്‍ച്ചയായും വാങ്ങിക്കൊടുക്കും.

അത് കഴിഞ്ഞാല്‍പ്പിന്നെ
അവളുടെ ആത്മാവിന്റെ ചില്ലുപെടകത്തില്‍
എന്താവും പ്രത്യക്ഷപ്പെടുക?

സ്വപ്നത്തിന്റെ ഒരു വിരലിനു പോലും
സ്പര്ശിക്കാനാവാത്ത
എന്തെന്കിലുമായിരിക്കുമൊ അത് ?

( Zbigniew Herbert (1924-98), the spiritual leader of the anti communist movement in Poland)