Sunday, July 22, 2012

ചെമ്പകപ്പൂവ് -ടാഗോര്‍
ഞാനൊരു ചെമ്പകപ്പൂവായി മാറിയാല്‍ (തമാശക്കുവേണ്ടി),
അക്കാണുന്ന മരത്തിന്റെ ഉയര്‍ന്ന ചില്ലമേല്‍ 
കാറ്റിനോടൊപ്പം ചിരിച്ച്ചുലഞ്ഞു
തളിരിലകളിന്മേല്‍ ചാഞ്ചാടിയാടി
വിടര്‍ന്നു നിന്നാല്‍
നീ എന്നെ തിരിച്ചറിയുമോ അമ്മേ?
" നീ എവിടെയാനെന്റെ കുഞ്ഞേ ?"
എന്ന് നീ അന്വേഷിക്കുമ്പോള്‍
ഞാന്‍ തനിയെ ചിരിച്ചങ്ങനെ  മിണ്ടാതെ ഇരിക്കും.
രഹസ്യമായി എന്റെ ഇതളുകള്‍ വിടര്‍ത്തി
നീ ജോലികളൊക്കെ ചെയ്യുന്നത് നോക്കി ഇരിക്കും.
കുളി കഴിഞ്ഞു, മുടി ചുമലില്‍ വിടര്തിയിട്ടു നീ
മുറ്റത്തേക്ക്‌ പ്രാര്‍ഥിക്കാനായി  വരുമ്പോള്‍
എന്റെ സുഗന്ധം നീ അറിയും
എന്നാല്‍ അതെന്നില്‍ നിന്നാണെന്നു നീ അറിയില്ല.
ഊണ് കഴിഞ്ഞു ജനാലക്കരികില്‍ നീ രാമായണം വായിച്ചിരിക്കുമ്പോള്‍
മരത്തിന്റെ നിഴല്‍ നിന്റെ മുടിയിലും മടിയിലും വീഴുമ്പോള്‍
ഞാനെന്റെ കുഞ്ഞു  നിഴല്‍ നീ വായിക്കുന്നിടത്തെക്കെറിയുമല്ലോ.
ആ കുഞ്ഞു നിഴല്‍ നിന്റെ ഓമനക്കുഞ്ഞിന്റെതാണെന്ന്  നീ ഊഹിക്കുമോ?
വൈകുന്നേരം പശുത്തൊഴുത്തിലേക്കു നീ ദീപവുമായി പോകുമ്പോള്‍,
ഞെട്ടറ്റു ഞാന്‍ മണ്ണില്‍ വീണ്, വീണ്ടും നിന്റെ കുഞ്ഞായി മാറിയാല്‍,
ഒരു കഥ പറയൂ അമ്മേ എന്നെ കെഞ്ചിയാല്‍
"എവിടെയായിരുന്നു നീ എന്റെ കുസൃതി?"
"ഞാനത് പറയില്ലല്ലോ അമ്മേ."
ഇങ്ങനെയാവും നമ്മള്‍ സംസാരിക്കുക.



Friday, July 13, 2012

പേടിക്കാന്‍ തന്നെ പേടിച്ചു പോകുന്ന നിമിഷങ്ങളുണ്ട്‌
എന്റെ ദൈവമേ! എന്ന വിളി മടിച്ചു മടിച്ചു
നട്ടെല്ലിലൂടെ അതീവ വേഗമാര്‍ന്ന വേഗത ഇല്ലായ്മയില്‍
തരിച്ചു തരിച്ചങ്ങനെ അരിച്ചിറങ്ങും.
ഒരു നിമിഷം ഹൃദയം നില്‍ക്കും
... പിന്നെ വീണ്ടും ബോധാബോധങ്ങള്‍ക്കിടയില്‍
ജീവിതം ഓര്‍മ്മിപ്പിക്കുമ്പോള്‍ നിര്‍ത്തിയ ഇടത്തു നിന്നും
വീണ്ടും മിടിച്ചു തുടങ്ങും.
ഒരു നിമിഷ മാത്രയുടെ ചൂടില്‍ പരലുപ്പാകുന്ന കണ്ണീര്‍
വേദനയുടെ തീവ്രതയെ ഓര്‍മ്മിപ്പിച്ചുകൊണ്ട്‌ ഓടി നടക്കും!

ഒരു ചുംബനത്തെപ്പറ്റി ..- ഗാലിബ്

നിന്റെ ചുണ്ടുകള്‍ പാതി വിടര്‍ന്ന റോസാ പുഷ്പങ്ങളെപ്പോലെ എന്നെ കാണിക്കേണ്ട.
ഒരു ചുംബനം മാത്രമേ ഞാന്‍ ചോദിച്ചുള്ളൂ .
നിന്റെ ചുണ്ടുകള്‍ അതിനു മറുപടി പറയട്ടെ
'അതിങ്ങനെയാണ് ചെയ്യുന്നതെന്ന് .'

സംതൃപ്തി- Otto Rene Castillo

ജീവിതം മുഴുവന്‍ പോരാടിയ ഒരാള്‍ക്ക്
അവസാനം പറയാവുന്ന മനോഹരമായ ഒരു കാര്യമാണ്
'ഞങ്ങള്‍ ജീവിതത്തെയും ജനങ്ങളെയും വിശ്വസിച്ചു
... രണ്ടും ഞങ്ങളെ തള്ളിപ്പറഞ്ഞില്ല.'

ഇങ്ങനെ മാത്രമാണ് ജനങ്ങള്‍ക്കും ജീവിതത്തിനും വേണ്ടി
പകലിരവു പോരാടുന്ന
പുരുഷന്‍ പുരുഷനാകുന്നതും
സ്ത്രീ സ്ത്രീ ആകുന്നതും.

ഒടുവില്‍ ഈ ജീവിതങ്ങള്‍ അവസാനിക്കുമ്പോള്‍
ഇവര്‍ ജനങ്ങളുടെ ഹൃദയാന്തരാളങ്ങളില്‍
ഒഴിയാ പ്രതിഷ്ടകളാകുന്നു.
വിദൂരദീപ്തികളാകുന്നു.
മകുടോദാഹരണങ്ങള്‍.

ജീവിതം മുഴുവന്‍ പോരാടിയ ഒരാള്‍ക്ക്
അവസാനം പറയാവുന്ന മനോഹരമായ ഒരു കാര്യമാണ്
'ഞങ്ങള്‍ ജീവിതത്തെയും ജനങ്ങളെയും വിശ്വസിച്ചു
രണ്ടും ഞങ്ങളെ തള്ളിപ്പറഞ്ഞില്ല.'

അരാഷ്ട്രീയ ബുദ്ധിജീവികള്‍ -Otto Rene Castillo

ഒരു ദിവസം
എന്റെ നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഏറ്റവും സാധാരണക്കാര്‍ ആയ ഞങ്ങളുടെ ജനങ്ങളാല്‍
... ചോദ്യം ചെയ്യപ്പെടും.

നേര്‍ത്തു മനോഹരമായോരഗ്നിനാളം
ഒറ്റക്കെരിഞ്ഞടങ്ങിയപോലെ രാജ്യം മരിച്ചു വീഴുമ്പോള്‍
അവര്‍ എന്ത് ചെയ്തുവെന്ന്
ജനങ്ങള്‍ അവരോടു ചോദിക്കും.

അവരുടെ കുപ്പായങ്ങളെപ്പറ്റിയോ
ഉച്ചയുറക്കങ്ങളെപ്പറ്റിയോ
ആരും അവരോടു ചോദിക്കില്ല.
ഒന്നുമില്ലായ്മയെന്ന ആശയത്തെപ്പറ്റിയുള്ള
അവരുടെ വിഫലമായ ഏറ്റുമുട്ടലുകളെപ്പറ്റിയും
ആര്‍ക്കും അറിയാന്‍ ആഗ്രഹമുണ്ടാവില്ല .
അവരുടെ ഉന്നത സാമ്പത്തിക വിദ്യാഭ്യാസത്തെപ്പറ്റിയും
അറിയാന്‍ ആര്‍ക്കും താല്പര്യം ഉണ്ടാവില്ല.

ഗ്രീക്ക് ഇതിഹാസങ്ങളെപ്പറ്റി ആരും
അവരോടു ചോദ്യങ്ങള്‍ ചോദിക്കില്ല.
ഉള്ളിന്റെ ഉള്ളില്‍ ഒരു ഭീരുവിന്റെ മരണം
അനുഭവിക്കുമ്പോള്‍ അവര്‍ക്കുണ്ടാവുന്ന
ആത്മനിന്ദയെപ്പറ്റിയും ആരും അവരോടു ചോദിക്കില്ല.

ജീവിതത്തണലില്‍ പിറന്ന
മണ്ടന്‍ ന്യായീകരണങ്ങളെപ്പറ്റിയും
അവര്‍ ചോദിക്കില്ല.
ആ ദിവസംഏറ്റവും സാധാരണക്കാരായ ആള്‍ക്കാര്‍ വരും.

അരാഷ്ട്രീയ ബുദ്ധിജീവികളുടെ
പുസ്തകങ്ങളിലോ, കവിതകളിലോ
യാതൊരു സ്ഥാനവും ഇല്ലാതിരുന്നവര്‍.
എന്നും അവര്‍ക്ക് പാലും, അപ്പവും മുട്ടയും
ടോര്ടില്ലകളും എത്തിച്ച്ചിരുന്നവര്‍.
അവരുടെ കാറുകള്‍ ഓടിച്ചിരുന്നവര്‍
അവരുടെ പൂന്തോട്ടങ്ങളെയും
ഓമനപ്പട്ടികളെയും പരിപാലിച്ച്ചിരുന്നവര്‍
അവര്‍ക്ക് വേണ്ടി പണി എടുത്ത്തിരുന്നവര്‍.
അവര്‍ ചോദിക്കും:

' പാവങ്ങള്‍ കഷ്ടപ്പെട്ടപ്പോള്‍
അവരുടെ നൈര്‍മല്യം
എരിഞ്ഞു തീര്‍ന്നപ്പോള്‍,
എന്ത് ചെയ്തു നിങ്ങള്‍?"

എന്റെ പ്രിയരാജ്യത്തെ
അരാഷ്ട്രീയ ബുദ്ധിജീവികളെ
അവര്‍ക്ക് നല്‍കാന്‍ നിങ്ങളുടെ
കയ്യില്‍ ഉത്തരങ്ങള്‍ ഉണ്ടാവില്ല.

നിങ്ങളുടെ കുടല്‍മാലകളെ
മൌനത്തിന്റെ കഴുകന്‍ കൊത്തിവലിക്കും.

നിങ്ങളുടെ തന്നെ ദുരിതങ്ങള്‍
നിങ്ങളുടെ ആത്മാവിനെ അലട്ടും

നാണത്താല്‍ നിശബ്ദരാകും നിങ്ങള്‍.

പരാതിയില്ല.
മിണ്ടുന്നില്ലാരുമെന്നോട്
പരാതിയുണ്ടോ?
മിണ്ടുന്നില്ലാരോടും ഞാനും.
ഇല്ല രാഷ്ട്രീയം, ആയതിനാല്‍ ഇല്ല വിശകലനം
... അറിയില്ല കസേരകളി, ചൊല്ലിക്കളി, തല്ലിക്കളി, കൊല്ലുംകളി.
കവിയല്ല, കഥയില്ല,കലാകാരനുമല്ല.
ചൊല്ലാനറിയില്ല, പറയാനറിയില്ല, വരയ്ക്കാനറിയില്ല.
മിഴികളില്‍ മിഴികള്‍ മുട്ടിക്കാതെ നുണ പറയാനറിയില്ല
അറിയില്ല മെനയുവാന്‍ നിറമുള്ള ചിത്രങ്ങള്‍.
അതിനാല്‍ മിണ്ടുന്നില്ലാരുമെന്നോട്
മിണ്ടുന്നില്ല ഞാനും.
വാക്കുകള്‍ പാതിയാക്കി പോകുന്നു കൂട്ടുകാര്‍
ചൊല്ലെണ്ടതെന്തു മൌനത്തോടെന്നു.
പരാതിയില്ല, പറയാനറിയില്ല
പറയേണ്ട പറയുവാനുള്ളതൊന്നും.
പാതി വഴി വന്നു പിരിഞ്ഞുപോം വാക്കുകള്‍
പതിവാണ്, പരാതിയില്ല..

To, women,As far as I am concerned'-D.H. Lawrence
..........................................................
എനിക്കില്ലാത്ത വികാരങ്ങള്‍ ,എനിക്കില്ല തന്നെ.
എനിക്കില്ലാത്ത വികാരങ്ങള്‍ ഉണ്ടെന്നു ഞാന്‍ പറയുകയില്ല.
നിനക്കുന്ടെന്നു നീ പറയുന്ന വികാരങ്ങള്‍, നിനക്കില്ല.
... നമുക്കിരുവര്‍ക്കും ഉണ്ടാകണമെന്ന് നീ ആഗ്രഹിക്കുന്ന വികാരങ്ങള്‍, നമുക്കില്ല.
ചില ആളുകള്‍ക്ക് ഉണ്ടാകേണ്ട വികാരങ്ങള്‍, അവര്‍ക്കില്ല തന്നെ.
ഉണ്ടെന്നു അവര്‍ പറയുന്നുന്ടെകില്‍ ,
നിങ്ങള്‍ക്കുറപ്പിക്കാം,അതവര്‍ക്കില്ലെന്നു.
അതുകൊണ്ട്,
നമുക്കെന്തെങ്കിലും വികാരങ്ങള്‍ ഉണ്ടാവണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍.
വികാരങ്ങളെപ്പറ്റിയുള്ള ചിന്ത തന്നെ നീ വെടിഞ്ഞെക്കുക.

Sometimes it is beautiful
sometimes ugly
sometimes heartwarming
sometimes paingiving
sometimes comforting
... sometimes arguing
sometimes lifegiving
sometimes fatal...
കണ്ണാടി -സില്‍വിയ പ്ലാത്ത് 
 
രസം പൂശിയ ഞാന്‍
കാണുമ്പോലെ തന്നെ.
എനിക്ക് മുന്‍വിധികളൊന്നുമില്ല.
കാണുന്നത് അതേപടി ഞാന്‍ വിഴുങ്ങും.
ഇഷ്ടതിന്റെയോ ഇഷ്ടക്കേടിന്റെയോ പക്ഷപാതമില്ലാതെ.
ഞാന്‍ ക്രൂരയല്ല, സത്യസന്ധ മാത്രം.
ഒരു കുഞ്ഞു ദൈവത്തിന്റെ കണ്ണ്.
നാല് മൂലകളുള്ളത്.
മിക്കസമയവും, എതിരെയുള്ള ചുവരും നോക്കി
ഞാന്‍ ധ്യാനിച്ചിരിക്കും.
പാടലവര്‍ണ്ണത്തില്‍  പാടുകള്‍ വീണൊരു ചുവര്.
ഏറെ നേരം ഞാനതും നോക്കി ഇരുന്നിട്ടുണ്ട്.
അതെന്റെ ഹൃദയത്തിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു-
വെന്നു തോന്നുന്നു.
പക്ഷെ, അതിടക്കിടക്ക് മങ്ങി മറയും.
മുഖങ്ങളും ഇരുട്ടും ഞങ്ങളെ മാറി മാറി വേര്‍പിരിക്കും
ഇപ്പോള്‍ ഞാനൊരു തടാകമാണ്.
ഒരു സ്ത്രീ എന്റെ നേര്‍ക്ക്‌ കുനിയുന്നു.
എന്റെ അന്തരാളങ്ങളില്‍ അവളെത്തന്നെ അന്വേഷിക്കുകയാണ്, അവള്‍ എന്താണെന്ന്.
പിന്നെ അവള്‍ ആ കള്ളന്മാര്‍ക്ക് നേരെ തിരിയുന്നു, മെഴുകുതിരികളും ചന്ദ്രനും.
തിരിയുമ്പോള്‍,അവളുടെ പുറകു വശവും ഞാന്‍ സത്യസന്ധമായി പ്രതിഫലിപ്പിക്കുന്നു.
കണ്ണുനീരും അസ്വസ്ഥമായ കൈകളും കൊണ്ടെന്നെ സമ്മാനിതയാക്കുന്നു അവള്‍.
ഞാനവള്‍ക്ക്  ഏറെ പ്രാധാന്യമുള്ള ഒന്നാണ്.
അവള്‍ വരികയും പോവുകയും ചെയ്യും.
എല്ലാ പുലര്ച്ചയിലും എന്റെ ഇരുളകറ്റുന്നത്  അവളുടെ മുഖമാണ്.
ഒരു യുവതിയായെന്നില്‍  മുങ്ങിത്താണിട്ടുണ്ട്.
എന്നാലിന്ന് ,
ദിനംതോറും അവളുടെ നേര്‍ക്ക്‌  ഉയര്‍ന്നു വരുന്നത്
ഒരു വൃദ്ധസ്ത്രീയുടെ മുഖമാണ്...
ഭീതിദമായ ഒരു മീനിനെപ്പോലെ.

Saturday, June 23, 2012

അല്ല നിന്നോടല്ല- മിഖയേല്‍ ലേര്‍മോന്ടോവ്‌

അല്ല നിന്നോടല്ല, ഞാനത്രയുമെളുപ്പത്തില്‍ പ്രണയത്തിലായത് .
നിന്റെ സൌന്ദര്യം വിടരുന്നത് എനിക്കുവേണ്ടിയുമല്ല.
നിന്നില്‍ ഞാന്‍ പ്രണയിക്കുന്നത്‌ എന്റെ കഴിഞ്ഞകാല യാതനകളെ.
... എന്നോ കൊഴിഞ്ഞു പോയോരെന്റെ യുവത്വത്തെ .

നിന്റെ മനോഹരനേത്രങ്ങളിലെക്കേറെനേരം രൂക്ഷമായി ഞാന്‍
നോക്കുമ്പോഴറിയുക, ഞാനൊരു രഹസ്യ ഭാഷണത്തിലെന്നു.
എന്നാലത് നിന്നോടല്ലെന്നും.

എന്റെ ആത്മഭാഷണം എന്റെ യൌവനകാല സഖിയോടു.
നിന്റെ രൂപഭാങ്ങിയില്‍ ഞാന്‍ തെടുന്നതെ-
ന്നോ പ്രിയമായിരുന്നവരെ.
നിന്റെ ജീവന്‍ തുടിക്കുമീ ചുണ്ടില്‍ ഞാന്‍ തെടുന്നതെന്നോ
നിശബ്ദമായൊരു ചുണ്ടുകളെ.
നിന്റെ കണ്കളിലോ, എന്നോ അടഞ്ഞുപോയോരു
കണ്കള്‍ തന്‍ ദീപ്തിയും.
പാറമേല്‍ വരഞ്ഞൊരു  കാട്ടുപോത്തിന്റെ ചിത്രം -ARAVIND  KRISHNA MEHROTRA
മണ്ണ് ചെറുത്തു നില്‍ക്കും.
അതിനെ പ്രലോഭനങ്ങളാല്‍  പാട്ടിലാക്കാണോ
ഏകാന്തവാസത്താല്‍ ആത്മഹാനി വരുത്തുവാനോ കഴിയില്ല.
സൂക്ക്ഷ്മമായോരോ താളിലും എഴുതിവക്കുന്നുണ്ട് കണക്കുകള്‍
വീശിയകന്ന കൊടുംകാറ്റിന്റെ
പെയ്തൊഴിഞ്ഞ മഴയുടെ
വരുത്തി വിതച്ച വരള്‍ച്ചയുടെ.
പോറ്റി വളര്ത്തിയൊരുസൈന്യങ്ങള്‍
നല്‍കിയയുദ്ധപാഠമുള്‍ക്കൊണ്ട് 
കീഴടങ്ങുന്നു   സ്വമേധയാ ചിലയിടങ്ങളില്‍.
മണ്ണിന്നുമോന്നുതന്നെ.
മറക്കുന്നില്ലതു  മഹാവിസ്മയങ്ങള്‍.
ഓര്‍ത്ത്തിരിപ്പുണ്ട്  പണ്ടാരോ പാറമേല്‍
വരഞ്ഞോരാ    കാട്ടുപോത്തിന്റെ ചിത്രം.
അപ്രതീക്ഷിതമായൊരു വിരുന്നുകാരനെ പ്പോല്‍
അഭയമേകും ചിലപ്പോള്‍.
പൂട്ടിയിടാനാവില്ലോട്ടു തടവിലാക്കാനും.
മണ്ണെന്നു പേരെഴുതി ഒപ്പിടാനാവില്ല മണ്ണിന്നു.
കുഴിവേട്ടിമൂടുവാനാവില്ലാത്തതുകൊണ്ട്
മരിക്കാനുമാവില്ല.
മണ്ണറിയുമൊരു  ഭാഷ .
ചൊല്ലുമതുതന്റെ പ്രാകൃതഭാഷ!

Friday, June 22, 2012

ജൂലായിലെ പോപ്പികള്‍ -സില്‍വിയ പ്ലാത്ത്

നരകത്തിലെ തീജ്വാലകള്‍ പോലെ, കുഞ്ഞു പോപ്പി പൂക്കള്‍,
നിങ്ങള്‍ വിനാശകരമായി ഒന്നും ചെയ്യാറില്ലേ?

... കാറ്റിലാടിയുലയുന്നു,നിങ്ങളെ എനിക്ക് തൊടാന്‍ കഴിയുന്നില്ല.
കൈകള്‍കൊണ്ടാ നാളങ്ങള്‍ മൂടിയിട്ടും പൊള്ളുന്നില്ല.

നിങ്ങളെ നോക്കിയിരുന്നു ഞാന്‍ തളര്‍ന്നു
ആടിയുലഞ്ഞങ്ങനെ, ന്ജോറികളായി , തെളിഞ്ഞ ചുവപ്പില്‍
വായക്കുള്ളിലെ ചുവന്ന തൊലി പോലെ .

ചോരയാലിപ്പോള്‍ ചുവന്നൊരു വായ .
ചോരയാല്‍ ചുവന്ന കുഞ്ഞു പാവാടകള്‍ .

എനിക്ക് തൊടാന്‍ പറ്റാത്ത പുക നാളങ്ങള്‍ ഉണ്ട്.
എവിടെ നിന്റെ ഉന്മാദം വിതക്കുന്നയാ വിതതുമണികള്‍?

എനിക്കുമിങ്ങനെ രക്തം വാര്‍ന്നു കിടക്കണം, അല്ലെങ്കില്‍ ഉറങ്ങണം.
എന്റെ ചുണ്ടുകള്‍ക്ക് പരിണയിക്കണം ഇങ്ങനെ ഒരു മുറിവിനെ.

പകരട്ടെ എന്നിലേക്ക്‌ നീ കാത്തു വച്ചയാ രസബിന്ദുക്കള്‍.
മങ്ങിമറയട്ടെ നിശ്ചലമാകട്ടെ ചേതന .

എന്നാല്‍ ,
നിറങ്ങളില്ലാതെ
നിറങ്ങളില്ലാതെ..
ചരട് -Zbigniew Herbert

പക്ഷികള്‍ കൂടുകളില്‍ തങ്ങളുടെ
നിഴലുകള്‍ അവശേഷിപ്പിക്കുന്നു.
അതിനാല്‍, നിന്റെ വിളക്കും
ഉപകരണങ്ങളും പുസ്തകവും ഇവിടെ വിട്ടേക്കുക.

കാറ്റ് വളരുന്നൊരു കുന്നിന്‍പുറത്തേക്കു 
നമുക്ക് പോകാം.
ഇനിയും വരാത്തയാ നക്ഷത്രത്തെ
ഞാന്‍ നിനക്ക് കാണിച്ചു തരാം.

പുല്‍ത്തകിടിയില്‍  മറഞ്ഞ
ഇളം വേരുകള്‍.
അകളങ്കം  ഉയരുന്നു
മേഘങ്ങളുടെ കുഞ്ഞരുവികള്‍.

നമ്മള്‍ പാടുമെന്നോര്‍ത്തു
കാറ്റ് തന്റെ ചുണ്ടുകള്‍ നല്‍കുന്നു.
ദേഷ്യപ്പെട്ടിരിക്കാം നമുക്ക്
ഒരക്ഷരം മിണ്ടാതെ.

മേഘങ്ങള്‍ക്ക് പ്രഭാവലയങ്ങളുണ്ട്
വിശുധന്മാരെപ്പോലെ.
കണ്ണുകളുടെ സ്ഥാനത്
നമുക്ക് കറുത്ത വെള്ളാരം കല്ലുകള്‍.

നഷ്ടമവശേഷിപ്പിച്ചൊരു മുറിവോ
നല്ലോരോര്‍മ്മ മായിചിടുന്നൂ .
വളയുന്ന നമ്മുടെ മുതുകിനൊപ്പം
താഴുന്നു ദീപ്തിയും.

സത്യമായും,
ഞാന്‍ നിന്നോട് പറയുന്നു,
നമുക്കും പ്രകാശത്തിനും  ഇടയിലുള്ള
ഗര്‍ത്തം അഗാധമാണ്.




Monday, June 4, 2012

പട്ടുപോലൊരു ആത്മാവ് -Zbigniew Herbert (1924-98)

സ്നേഹത്തെപ്പറ്റിയോ
മരണത്തെപ്പറ്റിയോ
ഒരിക്കലും ഞാനവളോട് സംസാരിച്ചിരുന്നില്ല .
...
തങ്ങളില്ത്തന്നെ മുഴുകി
തൊട്ടു തൊട്ടു കിടക്കുമ്പോള്‍
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്
അന്ധ താല്‍പ്പര്യങ്ങളും
നിശബ്ദ സ്പര്‍ശങ്ങളും മാത്രം.

അവളുടെ ആത്മാവിലെക്കൊന്നു നോക്കണം എനിക്ക്,
ഉള്ളിന്റെ ഉള്ളില്‍ എന്താണെന്നറിയണം.

ചുണ്ടുകള്‍ പാതി തുറന്നു
അവള്‍ ഉറങ്ങുമ്പോള്‍
അവളുടെ ഉള്ളിലേക്ക്
ഞാനൊന്നു എത്തി നോക്കി.

എന്താണ് ഞാന്‍ അവിടെ
കണ്ടതെന്ന് നിങ്ങള്‍ക്കൂഹിക്കാമോ?

ഞാന്‍ പ്രതീക്ഷിച്ചത്
ചില്ലകളാണ് ,
ഒരു പക്ഷി,
വിശാലനിശബ്ദമായൊരു കായല്‍ക്കരയിലെ
ഒരു വീട്.

പക്ഷേ
ഞാനവിടെ കണ്ടതോ
ചില്ലുപെടകത്തിന്റെ ഉള്ളില്‍
ഒരു ജോഡി പട്ടു കാലുറകള്‍.

എന്റെ ദൈവമേ!
ഞാനത് അവള്‍ക്കു വാങ്ങിക്കൊടുക്കും
തീര്‍ച്ചയായും വാങ്ങിക്കൊടുക്കും.

അത് കഴിഞ്ഞാല്‍പ്പിന്നെ
അവളുടെ ആത്മാവിന്റെ ചില്ലുപെടകത്തില്‍
എന്താവും പ്രത്യക്ഷപ്പെടുക?

സ്വപ്നത്തിന്റെ ഒരു വിരലിനു പോലും
സ്പര്ശിക്കാനാവാത്ത
എന്തെന്കിലുമായിരിക്കുമൊ അത് ?

( Zbigniew Herbert (1924-98), the spiritual leader of the anti communist movement in Poland)
പറയേണ്ടത് പറഞ്ഞു കഴിയുമ്പോള്‍
പാതി വാതില്‍ ചാരി പോകുന്നത് നിന്റെ പതിവ്.
രാത്രിയിലെക്കിറങ്ങുമ്പോള്‍ പൂനിലാവലങ്കരിച്ച
മഞ്ഞുതുള്ളിപ്പൊട്ടണിഞ്ഞ മുല്ലമൊട്ടുകള്‍ കാണുമ്പോള്‍
എനിക്കറിയാം നിനക്കെന്നെ ഓര്‍മ്മവരും.
... പാതി ചാരിയ വാതില്‍ തുറന്നു പാതി വിടര്‍ന്ന
ചിരിയുമായി എന്റെ നെറ്റിയിലെ മഞ്ഞുപൊട്ടുകള്‍
ചുണ്ടുകളിലേക്ക്‌ ഓരോന്നായി ഒട്ടിക്കുമ്പോള്‍
പുറത്തു മുല്ലകള്‍ പൂത്ത്‌ നാണിക്കുമല്ലോ
കാറ്റിലുമുണ്ടാവും ഒരു പ്രണയഗാനം.
ഉടലാകെ മഞ്ഞുപൊട്ടുകള്‍ നിറയുംബോഴേക്കും
മണ്ണിലാകെ മഴപ്പൊട്ടുകള്‍ താളം തുള്ളും.
പറയൂ നിലാവ് പറഞ്ഞില്ലേ ഇതൊക്കെ
എല്ലാ സുന്ദരികളും നീണാള്‍ വാഴട്ടെ!
ഒരു സുന്ദരന്‍ മാത്രം നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞപ്പോള്‍
സുന്ദരനല്ല
ഞാന്‍ കഥയിലേക്ക്‌ ഒളിച്ചുപോയ ജയദേവനെന്ന്‍ കവി.
കവിതയിലൂടെ തിരിച്ചുപിടിച്ചുകൊണ്ടുവന്നു സുന്ദരനാക്കുമെന്നു മീര.
... ഇത് ഞാനോ എന്ന് കവി
തൊട്ടു വച്ച് കൊടുത്തു
ഇത് നിന്റെ മൂക്ക് , ഇത് നിന്റെ ചുണ്ട്, ഇത് നിന്റെ കണ്ണ്
സുന്ദരന്‍.
മണ്ണുലയെ മാനമുലയെ ചിരിച്ചുലഞ്ഞു
ഒരു കാര്‍മേഘം പെയ്തൊഴിഞ്ഞു.
ഇനി പറയൂ
കൊന്ന പൂക്കാന്‍ ഇതല്ലേ നേരം?
ഒരു ചുവന്ന റോസാപ്പൂവ് - ( A red red rose-Robert Burns)

എന്റെ സ്നേഹം
ഒരു ചുവന്ന റോസാപ്പൂവ്പോലെയാണ്
വല്ലാതെ ചുവന്ന ഒരു റോസാപ്പൂവ്.
... മധുരമായോരീണത്തില്‍ പാടുന്നൊരു
മനോഹരഗാനമാണെന്റെ സ്നേഹം.

നിന്നെപ്പോലെ , എന്റെ സുന്ദരി
ഞാനും അഗാധ പ്രണയത്തിലാണ്.
സാഗരങ്ങളെഴും വറ്റിയാലും
അനശ്വരം എന്റെ പ്രണയം.

സാഗരങ്ങളെഴും വറ്റിയാലും
ശിലകളത്രയും സൂര്യന്‍ ഉരുക്കിയാലും
ശ്വാസമോരല്‍പ്പമെന്നില്‍ ശേഷിക്കില്‍
സ്നേഹിചീടും നിന്നെ ഞാന്‍ എന്നും.

ഒരല്പ്പനേരത്തേക്ക് വിട തരൂ
ഒരല്പ്പനേരത്തേക്ക് മാത്രം.
ആയിരം കാതമകലെ പോയീടിലും
എത്തും നിന്റെ അരികില്‍ ഞാന്‍ വീണ്ടും.
ഒരു ചുവന്ന റോസാപ്പൂവ് - ( A red red rose-Robert Burns)

എന്റെ സ്നേഹം
ഒരു ചുവന്ന റോസാപ്പൂവ്പോലെയാണ്
വല്ലാതെ ചുവന്ന ഒരു റോസാപ്പൂവ്.
... മധുരമായോരീണത്തില്‍ പാടുന്നൊരു
മനോഹരഗാനമാണെന്റെ സ്നേഹം.

നിന്നെപ്പോലെ , എന്റെ സുന്ദരി
ഞാനും അഗാധ പ്രണയത്തിലാണ്.
സാഗരങ്ങളെഴും വറ്റിയാലും
അനശ്വരം എന്റെ പ്രണയം.

സാഗരങ്ങളെഴും വറ്റിയാലും
ശിലകളത്രയും സൂര്യന്‍ ഉരുക്കിയാലും
ശ്വാസമോരല്‍പ്പമെന്നില്‍ ശേഷിക്കില്‍
സ്നേഹിചീടും നിന്നെ ഞാന്‍ എന്നും.

ഒരല്പ്പനേരത്തേക്ക് വിട തരൂ
ഒരല്പ്പനേരത്തേക്ക് മാത്രം.
ആയിരം കാതമകലെ പോയീടിലും
എത്തും നിന്റെ അരികില്‍ ഞാന്‍ വീണ്ടും.
സ്വപ്നം- 'The Dream' by Alexander Sergeyevich Pushkin
ഏറെ നാളായിട്ടില്ല
ഒരു മനോഹരസ്വപ്നതില്‍ ഞാന്‍ ഒരു രാജാവായിരുന്നു
കിരീടവും ചെങ്കോലും ഒക്കെയുള്ളൊരു രാജാവ്.
ഞാന്‍ നിന്നോട് പ്രനയതിലായിരുന്നെന്നു തോന്നുന്നു
... വല്ലാത്തൊരു സന്തോഷത്താല്‍ എന്റെ ഹൃദയം മിടിച്ചിരുന്നു.
നിന്റെ കാല്ച്ചുവട്ടിലിരുന്നു ഞാനെന്റെ ഹൃദയഗീതങ്ങള്‍ പാടിയിരുന്നു.
എന്തെ സ്വപ്നങ്ങളെ എന്റെ സന്തോഷത്തിന്റെ ആയുസ്സ് അനന്തമാക്കിയില്ല?
എന്നാല്‍ എന്റെ എല്ലാ ഭാഗ്യങ്ങളും നഷ്ടമായില്ല.
നഷ്ടമായത്
എന്റെ സ്വപ്നങ്ങളുടെ സാമ്രാജ്യം മാത്രം.
സ്നേഹം-മീരാബായ്

ഞാനോ സ്നേഹത്താല്‍ ഉണ്മാദിനിയായിരിക്കുന്നു.

എന്റെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല.
...
ആത്മാവില്‍ കത്തുന്ന അഗ്നി.

മുറിവേറ്റിട്ടുള്ളവനെ മുറിവേറ്റവന്റെ വേദന മനസ്സിലാക്കാന്‍ കഴിയൂ.

ആഭരണത്തിന്റെ വില അതുണ്ടാക്കുന്നവനെ അറിയൂ.

അത് നഷ്ടപ്പെടുത്തുന്നവന്‍ അറിയുന്നില്ല.

വേദനയാല്‍ വലഞ്ഞു ഞാന്‍ വാതിലുകള്‍ തോറും മുട്ടുന്നു.

എന്റെ വേദന ശമിപ്പിക്കാന്‍ ആരുമില്ല.

പറയുന്നു മീര,

എന്റെ വേദന ശമിപ്പിക്കാന്‍

ശ്യാമവര്‍ണ്ണനെ കഴിയൂ.
സ്നേഹം-മീരാബായ്

ഞാനോ സ്നേഹത്താല്‍ ഉണ്മാദിനിയായിരിക്കുന്നു.

എന്റെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല.
...
ആത്മാവില്‍ കത്തുന്ന അഗ്നി.

മുറിവേറ്റിട്ടുള്ളവനെ മുറിവേറ്റവന്റെ വേദന മനസ്സിലാക്കാന്‍ കഴിയൂ.

ആഭരണത്തിന്റെ വില അതുണ്ടാക്കുന്നവനെ അറിയൂ.

അത് നഷ്ടപ്പെടുത്തുന്നവന്‍ അറിയുന്നില്ല.

വേദനയാല്‍ വലഞ്ഞു ഞാന്‍ വാതിലുകള്‍ തോറും മുട്ടുന്നു.

എന്റെ വേദന ശമിപ്പിക്കാന്‍ ആരുമില്ല.

പറയുന്നു മീര,

എന്റെ വേദന ശമിപ്പിക്കാന്‍

ശ്യാമവര്‍ണ്ണനെ കഴിയൂ.
Sri Chinmoy

നഷ്ടപ്രണയത്തെപ്പറ്റി നിങ്ങള്‍ പറയുമ്പോള്‍

നിങ്ങളുടെ അജ്ഞത കൂടുതല്‍ വെളിവാകുകയാണ് ചെയ്യുന്നത്.
...
സ്നേഹം ഒരിക്കലും നഷ്ടമാകുന്നില്ല.

സ്നേഹം

അനന്തതയുടെ ജീവിതമാണ്.

അനന്തമാണത്.

അനശ്വരം
എന്നോട് പറഞ്ഞത്, പറയാത്തതും

വെളിച്ചങ്ങള്‍ക്കപ്പുറത്തു നിഴലുകളുണ്ട്
അതിനുമപ്പുറം വീണ്ടും വെളിച്ചമുണ്ട്
അത് കാണാന്‍ പറ്റിയില്ലെങ്കില്‍
... കണ്ണുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല.
കാണാത്ത ലോകത്തെ കാഴ്ചകള്‍ കേട്ടിട്ട്
കഥയറിയാതെഴുതീട്ടു കാര്യമില്ല.
തൊട്ടതൊക്കെയും മനസ്സാണെന്ന്
നിനച്ചു സ്നേഹിക്കാന്‍ പോയിട്ടും കാര്യമില്ല.
മഞ്ഞയും ചോപ്പുമായി ഭംഗിയില്‍ കത്തുന്ന
നാളത്തോടടുത്താല്‍ ചുണ്ടില്‍ സ്നേഹം കത്തും.
ആളിപ്പടര്ന്നതുള്ളിലെക്കിറങ്ങിയാല്‍
അറിയാതെ മനസ്സും കത്തിപ്പോവും.
പറഞ്ഞതും പറയാത്തതും കേട്ടങ്ങിരിക്കുമ്പോള്‍
മഴയായി വന്നാ തീയണക്കും.
Measurement (അളവ്-ശശി അയ്യപ്പന്‍)

How long shall they remain
lost in each other's eyes?
The sky and the sea.
...
One day the sky shall surely
lift up fondly, the sea .

And love ,
as usual becomes stale with time.

As a punishment
the sky drops the sea
in deserts to suffer solitary confinement.

And
thats precisely
how seas form, at least rarely , in deserts!

You can never measure
the circumference of a silence,
likewise you can never measure
the magnitude of the solitude of the sea!!
En route,
silences hurt
it matters,
cuts like blade,
drips crimson.
... But,
once you are atop
silence never matters,
it never hurts
it blooms beautiful..
Of all thats beautiful in you
my sweet love,
i shall want to eternalize
the lascivious petals of lips
and a strand of your raven black hair.
...
Dear one
i pluck them off
and paste them
to my memory
to my entity
to my being.

Merciful waves
carry the rest of her
to where her soul shall wish,
I shall see her no more.

And when time comes
when i shall have lived
long enough with your memories.
Kissing your sweet lips
i shall shall hang myself
in the strand of your hair.
Understanding-Constantine P. Cavafy

എന്റെ യൌവന കാലം,
വിഷയാസക്തികള്‍ നിറഞ്ഞ ആ ലൌകിക ജീവിതം
എത്ര നിരര്ഥകമായിരൂന്നുവെന്നു അറിയുന്നു ഞാനിന്നു.
...
വ്യര്‍ഥമായ പശ്ചാത്താപങ്ങള്‍,,
പക്ഷെ ,
ഇതിന്റെയൊക്കെ അര്‍ഥം എനിക്കന്നു മനസ്സിലായില്ലായിരുന്നു.

സുഖലോലുപത നിറഞ്ഞ എന്റെ യൌവന കാലത്താണ്
എന്നില്‍ കവിത മുള പൊട്ടിയത്
എന്നിലെന്റെ കലയുടെ കളിയരങ്ങോരുങ്ങിയത്.

അതുകൊണ്ടാവാം എന്റെ പ്രായച്ചിത്തങ്ങള്‍ ദുര്‍ബലങ്ങള്‍ ആയതു.
സ്വയം നിയന്ത്രിക്കുവാനുള്ള എന്റെ തീരുമാനങ്ങള്‍
അല്പ്പായുസ്സുകള്‍ ആയതും അതുകൊണ്ട് തന്നെ.
ജീവിതം-- Walt Whitman

ഞാന്‍ എന്നെത്തന്നെ ആഘോഷിക്കുന്നു,
ഒരു ഗാനമാക്കുന്നു.
ഞാന്‍ സങ്കല്‍പ്പിക്കുന്നത്
... നിങ്ങള്‍ക്കും സങ്കല്‍പ്പിക്കാം
ഓരോ കണവും എന്റെതെന്നപോലെ
നിങ്ങളുടെതുമാണ് !
പമ്മിപ്പമ്മി അങ്ങനെയൊരു പൂച്ച
രാക്കുളിച്ചു
മുടി വിടര്ത്തിയിട്ടു..
സുന്ദരിപ്പൂച്ച..
എലിയെപ്പിടിക്കാന്‍
... അങ്ങനെ തക്കം നോക്കിതക്കം നോക്കി.
ഉറക്കത്തില്‍
സ്വപ്നക്കൂടിലോക്കെ മണ്ടി നടന്നു നോക്കി.
പാലുണ്ട്, എലിയില്ല..
ഒരു സ്വപ്നത്തില്‍ നിന്ന് അടുത്തതിലേക്ക്
ഒറ്റച്ചാട്ടം
വീണ്ടും നാല് കാലില്‍
സ്വപ്നത്തിലും.
സ്വപ്നം ഒക്കെ മായ്ച്ച്
ഉറക്കറവാതില്‍ തുറന്നൊരു നായ
ഉറ്റുനോക്കിയങ്ങനെ.
പൂച്ചനഖങ്ങളുടെ സുഖമോര്തങ്ങനെ
പൂച്ചയുറക്കങ്ങളിലും
പണ്ട് മറന്ന പ്രണയത്ത്തെയോര്‍ത്തു .
വെറും കഥ

കഥ കേള്‍ക്കാതിരുന്നാല്‍ എങ്ങനെ
എന്നോര്ത്തതെയില്ല.
ആയിരത്തൊന്നു രാവുകളും കടന്നങ്ങു പോവുമെന്ന് കരുതി.
... ഒരിക്കലും തോന്നലുകള്‍ നേരായി വന്നില്ലെന്നതും നേര്.
ഇടയ്ക്കൊരു ചോദ്യം വന്നതാണ് പ്രശ്നമായത്‌,,
ഉത്തരം തെറ്റിയപ്പോ ചുമലേറ്റി വന്നതൊക്കെ വൃഥാവിലായി.
കണ്ടില്ല അറിഞ്ഞില്ല എന്നൊക്കെ പറഞ്ഞു
കിഴുക്കാം തൂക്കായി.
ഇനി എന്ത് പറഞ്ഞിട്ടാണ് കഥ ചെപ്പു തുറപ്പിക്കുക ?
ചുണ്ടും പൂട്ടിയിരിപ്പാണ്‌.
അങ്ങനെയാണ് ഞാന്‍ കഥ പറഞ്ഞു തുടങ്ങിയത്.
കേട്ടതൊക്കെ എന്നോട് തന്നെ പറഞ്ഞു..
എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് മനസ്സ് പായാരം പറഞ്ഞു.
കല്ലുകളങ്ങനേ ഉരുട്ടിക്കെറ്റിയും
ഉരുട്ടിവിട്ടും,,,
കാതുകള്‍ കാത്തിരിപ്പാണ്..
കണ്ണും പൂട്ടി...
തുറന്നാല്‍ തുളുംബിയാലോ?
മനസ്സും..
രാവുറങ്ങുന്നതറിയാറില്ല.
പുലരിയുണരുന്നതും...
വെറും കഥ

കഥ കേള്‍ക്കാതിരുന്നാല്‍ എങ്ങനെ
എന്നോര്ത്തതെയില്ല.
ആയിരത്തൊന്നു രാവുകളും കടന്നങ്ങു പോവുമെന്ന് കരുതി.
... ഒരിക്കലും തോന്നലുകള്‍ നേരായി വന്നില്ലെന്നതും നേര്.
ഇടയ്ക്കൊരു ചോദ്യം വന്നതാണ് പ്രശ്നമായത്‌,,
ഉത്തരം തെറ്റിയപ്പോ ചുമലേറ്റി വന്നതൊക്കെ വൃഥാവിലായി.
കണ്ടില്ല അറിഞ്ഞില്ല എന്നൊക്കെ പറഞ്ഞു
കിഴുക്കാം തൂക്കായി.
ഇനി എന്ത് പറഞ്ഞിട്ടാണ് കഥ ചെപ്പു തുറപ്പിക്കുക ?
ചുണ്ടും പൂട്ടിയിരിപ്പാണ്‌.
അങ്ങനെയാണ് ഞാന്‍ കഥ പറഞ്ഞു തുടങ്ങിയത്.
കേട്ടതൊക്കെ എന്നോട് തന്നെ പറഞ്ഞു..
എവിടെയോ കേട്ടിട്ടുണ്ടല്ലോ എന്ന് മനസ്സ് പായാരം പറഞ്ഞു.
കല്ലുകളങ്ങനേ ഉരുട്ടിക്കെറ്റിയും
ഉരുട്ടിവിട്ടും,,,
കാതുകള്‍ കാത്തിരിപ്പാണ്..
കണ്ണും പൂട്ടി...
തുറന്നാല്‍ തുളുംബിയാലോ?
മനസ്സും..
രാവുറങ്ങുന്നതറിയാറില്ല.
പുലരിയുണരുന്നതും...
ഒരു ചെറു കാറ്റായോടിക്കയറി-
ക്കുന്നിന്മോളില്‍ കരിമേഘത്തെ
ത്തോട്ടുപിടിച്ചങ്ങിക്കിളിയാക്ക
ട്ടൊരുമഴ ചെറുമഴ പെയ്യിച്ച്ചതിനെ
ഒരു ചെറുപുഴയക്കീട്ടാക്കാരയീക്കര
... തൊട്ടുതൊടാതെയോഴുകീട്ടങ്ങനെ
ഒരുചെറുമീനിനെപെറ്റുവളര്ത്തീട്ടതിനെ
യൊരു ചെറു ചാകരയാക്കീട്ടോടി
ച്ചെന്നു കടലില്‍ വീണിട്ടാമലയീമല
സ്വപ്നം കണ്ടു മയങ്ങാന്‍ കൊതിച്ചത്
കാറ്റോ കുന്നോ കളിയായി തോട്ടൊരു
മുകിലോ അന്തോം കുന്തോമില്ലാ-
തോഴുകിയ പുഴയോ, പുഴയിലോളിച്ച്
കളിച്ചൊരു ചെറുമീനോ ?
Yes
it was my hand allright
till a few moments ago
helping me in many ways
but
... now sheared from its home
nothing else looks so grotesque..
was it that lay on my side so long?
was it my companion as my legs and remaining hand
Oh I fear to look at it...
I fear to call it my hand...
Invisible birds- Sasi Ayyappan

Silence,
is the only sound,
That can be extended to the dead.
...
The birds,
that concoct voice from silence
and sing unto the dead.

To see the dead in proximity
one must watch the birds
who sings with
പറയാത്തവ, കേള്‍ക്കാത്തവ - മനുഷ്യപുത്തിരന്‍

നീ ചോദിക്കുമെന്ന് കരുതി

ഞാന്‍ പറയാത്ത വാക്കുകള്‍.
...
നീ പറയുമെന്ന് കരുതി

ഞാന്‍ കേള്‍ക്കാത്ത വാക്കുകള്‍.

മറ്റൊരു രഹസ്യവും

ഒന്നിനുവേണ്ടിയും കാത്തുനില്‍ക്കുന്നില്ല.
ഭാരതിയാര്‍
നിന്റെ കണ്ണില്‍ നിന്നൊരുതുള്ളി നീര്‍ പൊഴിഞ്ഞാല്‍
എന്റെ നെഞ്ചില്‍നിന്നൊരു തുള്ളി ചോര ഉതിരും.
നീയെന്റെ കണ്‍മണിയല്ലേ കണ്ണമ്മ?
എന്റെ ജീവിതം തന്നെ നിന്റെയല്ലേ?
മനുഷ്യന്‍ മാത്രം - നിമോഷിനി

പക്ഷികള്‍ പക്ഷികളായും
മരങ്ങള്‍ മരങ്ങളായും
മൃഗങ്ങള്‍ മൃഗങ്ങളായും
... പുഴുക്കള്‍ പുഴുക്കളായും ജീവിക്കുന്നു.
മനുഷ്യന്‍ മാത്രം
ഇതിലേതെങ്കിലുമൊന്നായി ജീവിക്കാന്‍ ശ്രമിക്കുന്നു.
ഒന്നോ
അമ്പത്തൊന്നോ?
പിടഞ്ഞുകാണും
അമ്മേയെന്നു വിളിച്ചുകാണും
കാത്തകണ്കളെ ഓര്‍ത്തു കാണും
... പ്രത്യയശാസ്ത്രങ്ങള്‍ മറന്നിരിക്കും.
അനിവാര്യതയില്‍ ചിരിച്ചിരിക്കും.
എനിക്ക് പേടിയാണ്
കൊടികളുടെ നിറം ഞാന്‍ നോക്കാറില്ല
ഞാന്‍ കൊടി പിടിക്കാറില്ല, പിടിക്കുകയുമില്ല.
എനിക്ക് പേടിയാണ്
ഞാന്‍ വായ തുറക്കില്ല.
ശബ്ദം മണത്താല്‍ വെട്ടുന്ന കത്തികളാണ് ചുറ്റിലും.
മുകളിലേക്കെറിഞ്ഞ മഞ്ചാടി തിരിച്ചു വന്നില്ല.
പറന്നു ചെന്ന്‌ നോക്കിയപ്പോ
ഒരു മേഘം ചിരിച്ചു ചുവന്നങ്ങനെ നില്‍ക്കുന്നു ..

Monday, May 28, 2012

കാറ്റ് വീശുന്ന വിശാലതയില്‍, കണ്ണമ്മ-ഭാരതിയാര്‍

കാറ്റ് വീശുന്ന ഈ വിശാലതയില്‍
എന്റെ കണ്ണമ്മ
നിന്റെ സ്നേഹത്തെക്കുറിച്ചോര്‍ക്കാന്‍ എന്ത് സുഖമാണ് !
... തേന്‍കുടം പോലെ മദിപ്പിക്കുന്ന നിന്റെ ചുണ്ടുകള്‍
നിലാവിന്റെ ശാന്തത നിറഞ്ഞ നിന്റെ കണ്ണുകള്‍.
സ്വര്‍ണ്ണപ്രഭ തൂകുന്ന നിന്റെ മേനി .
ഈ ഭൂമിയില്‍ ഞാനുള്ള കാലം വരേയ്ക്കും
മറ്റൊന്നും എന്നെ മോഹിപ്പിക്കില്ല,
എനിക്ക് സ്വര്‍ഗീയ സുഖം തരില്ല.
കണ്ണമ്മ
നീയെന്റെ ജീവനാണ്.
ഓരോനിമിഷവും നിന്നെക്കുറിച്ചു
ഞാന്‍ പാടിക്കൊന്ടെയിരിക്കുന്നു.
നിന്റെ സാമീപ്യശോഭയാല്‍
എന്റെ ദുഖത്തിന്റെ ഇരുള്‍ മായുന്നു.
കണ്ണമ്മ,
നിന്റെ പേര് ഞാന്‍ ഉരുവിടുമ്പോള്‍
എന്റെ ചുണ്ടില്‍ സ്നേഹത്തിന്റെ മധു നിറയുന്നു.
എന്റെ ആത്മാഗ്നി കൊളുത്തിയ ദീപമാണ് നീ.
എന്റെ ചിന്തകളില്‍ നീയാണ്.
എന്റെ ജീവിത ലകഷ്യവും നീ തന്നെ.

Friday, May 4, 2012

silence

Sailing through the river of silence
the only sound that breaks it
is the rowing of the oars

If not for it,,
how silent life would have been!!
Rain/ Sea- ( മഴ/കടല്‍-ശശി അയ്യപ്പന്)
The rains are alive in clouds.
What we call 'rain' is the
funeral procession of it from
the heavens to down below.,,
washing away its corpse.

Rain seeps down to the earth.
The earth tries to cremate
even, a poodle of rain.
...
And the Sea,
is the corpse of the rain
covering most of the earths space,
which has failed to bury itself
nor the earth could bury.
En route,
silences hurt
it matters,
cuts like blade,
drips crimson.
... But,
once you are atop
silence never matters,
it never hurts
it blooms beautiful..
Measurement (അളവ്-ശശി അയ്യപ്പന്‍)

How long shall they remain
lost in each other's eyes?
The sky and the sea.
...
One day the sky shall surely
lift up fondly, the sea .

And love ,
as usual shall become stale with time.

As a punishment
the sky shall drop the sea
in deserts to suffer solitary confinement.

And
thats precisely
how seas form, at least rarely , in deserts!

You can never measure
the circumference of a silence,
likewise you can never measure
the magnitude of the solitude of the sea!!
എന്നോട് പറഞ്ഞത്, പറയാത്തതും

വെളിച്ചങ്ങള്‍ക്കപ്പുറത്തു നിഴലുകളുണ്ട്
അതിനുമപ്പുറം വീണ്ടും വെളിച്ചമുണ്ട്
അത് കാണാന്‍ പറ്റിയില്ലെങ്കില്‍
... കണ്ണുണ്ടെന്നു പറഞ്ഞിട്ട് കാര്യമില്ല.
കാണാത്ത ലോകത്തെ കാഴ്ചകള്‍ കേട്ടിട്ട്
കഥയറിയാതെഴുതീട്ടു കാര്യമില്ല.
തൊട്ടതൊക്കെയും മനസ്സാണെന്ന്
നിനച്ചു സ്നേഹിക്കാന്‍ പോയിട്ടും കാര്യമില്ല.
മഞ്ഞയും ചോപ്പുമായി ഭംഗിയില്‍ കത്തുന്ന
നാളത്തോടടുത്താല്‍ ചുണ്ടില്‍ സ്നേഹം കത്തും.
ആളിപ്പടര്ന്നതുള്ളിലെക്കിറങ്ങിയാല്‍
അറിയാതെ മനസ്സും കത്തിപ്പോവും.
പറഞ്ഞതും പറയാത്തതും കേട്ടങ്ങിരിക്കുമ്പോള്‍
മഴയായി വന്നാ തീയണക്കും.
Sri Chinmoy

നഷ്ടപ്രണയത്തെപ്പറ്റി നിങ്ങള്‍ പറയുമ്പോള്‍

നിങ്ങളുടെ അജ്ഞത കൂടുതല്‍ വെളിവാകുകയാണ് ചെയ്യുന്നത്.
...
സ്നേഹം ഒരിക്കലും നഷ്ടമാകുന്നില്ല.

സ്നേഹം

അനന്തതയുടെ ജീവിതമാണ്.

അനന്തമാണത്.

അനശ്വരം
സ്നേഹം-മീരാബായ്

ഞാനോ സ്നേഹത്താല്‍ ഉണ്മാദിനിയായിരിക്കുന്നു.

എന്റെ അവസ്ഥ ആരും മനസ്സിലാക്കുന്നില്ല.
...
ആത്മാവില്‍ കത്തുന്ന അഗ്നി.

മുറിവേറ്റിട്ടുള്ളവനെ മുറിവേറ്റവന്റെ വേദന മനസ്സിലാക്കാന്‍ കഴിയൂ.

ആഭരണത്തിന്റെ വില അതുണ്ടാക്കുന്നവനെ അറിയൂ.

അത് നഷ്ടപ്പെടുത്തുന്നവന്‍ അറിയുന്നില്ല.

വേദനയാല്‍ വലഞ്ഞു ഞാന്‍ വാതിലുകള്‍ തോറും മുട്ടുന്നു.

എന്റെ വേദന ശമിപ്പിക്കാന്‍ ആരുമില്ല.

പറയുന്നു മീര,

എന്റെ വേദന ശമിപ്പിക്കാന്‍

ശ്യാമവര്‍ണ്ണനെ കഴിയൂ.
സ്നേഹം - Sri Chinmoy

സ്നേഹമെന്നത് മനസ്സിലാക്കേണ്ട ഒന്നല്ല

തൊട്ടറിയേണ്ട ഒന്നുമല്ല.
...
കൊടുക്കല്‍ വാങ്ങലുകളുടെതുമായ ഒന്നുമല്ല.

സ്നേഹമെന്നാല്‍

സ്നേഹം തന്നെയാകുക എന്നതുമാത്രമാണ്

എന്നും

അനന്തത വരേയ്ക്കും.
സ്വപ്നം- 'The Dream' by Alexander Sergeyevich Pushkin
ഏറെ നാളായിട്ടില്ല
ഒരു മനോഹരസ്വപ്നതില്‍ ഞാന്‍ ഒരു രാജാവായിരുന്നു
കിരീടവും ചെങ്കോലും ഒക്കെയുള്ളൊരു രാജാവ്.
ഞാന്‍ നിന്നോട് പ്രനയതിലായിരുന്നെന്നു തോന്നുന്നു
... വല്ലാത്തൊരു സന്തോഷത്താല്‍ എന്റെ ഹൃദയം മിടിച്ചിരുന്നു.
നിന്റെ കാല്ച്ചുവട്ടിലിരുന്നു ഞാനെന്റെ ഹൃദയഗീതങ്ങള്‍ പാടിയിരുന്നു.
എന്തെ സ്വപ്നങ്ങളെ എന്റെ സന്തോഷത്തിന്റെ ആയുസ്സ് അനന്തമാക്കിയില്ല?
എന്നാല്‍ എന്റെ എല്ലാ ഭാഗ്യങ്ങളും നഷ്ടമായില്ല.
നഷ്ടമായത്
എന്റെ സ്വപ്നങ്ങളുടെ സാമ്രാജ്യം മാത്രം.
ഒരു ചുവന്ന റോസാപ്പൂവ് - ( A red red rose-Robert Burns)

എന്റെ സ്നേഹം
ഒരു ചുവന്ന റോസാപ്പൂവ്പോലെയാണ്
വല്ലാതെ ചുവന്ന ഒരു റോസാപ്പൂവ്.
... മധുരമായോരീണത്തില്‍ പാടുന്നൊരു
മനോഹരഗാനമാണെന്റെ സ്നേഹം.

നിന്നെപ്പോലെ , എന്റെ സുന്ദരി
ഞാനും അഗാധ പ്രണയത്തിലാണ്.
സാഗരങ്ങളെഴും വറ്റിയാലും
അനശ്വരം എന്റെ പ്രണയം.

സാഗരങ്ങളെഴും വറ്റിയാലും
ശിലകളത്രയും സൂര്യന്‍ ഉരുക്കിയാലും
ശ്വാസമോരല്‍പ്പമെന്നില്‍ ശേഷിക്കില്‍
സ്നേഹിചീടും നിന്നെ ഞാന്‍ എന്നും.

ഒരല്പ്പനേരത്തേക്ക് വിട തരൂ
ഒരല്പ്പനേരത്തേക്ക് മാത്രം.
ആയിരം കാതമകലെ പോയീടിലും
എത്തും നിന്റെ അരികില്‍ ഞാന്‍ വീണ്ടും.
<കൊത്തിപ്പിടിച്ചു പറന്നപ്പോ തട്ടിപ്പിടച്ചു വീണത്‌ കടലില്‍. കുത്തി മുറിഞ്ഞ ചുണ്ടിലെ ചോപ്പില്‍ മുത്തോട് മുത്ത്‌ കടല്ക്കന്യ തന്നു.

Monday, April 16, 2012

ഒളിച്ചൊന്നു നോക്കി
കരച്ചിലൊന്നൊതുക്കി
ചിരിച്ചെന്നു വരുത്തി.
തനിച്ചല്ലെന്നറിഞ്ഞി -
ട്ടൊതുക്കത്തില്‍ പോയി.
Dont go far off- Pablo Neruda
ദൂരേക്ക്‌ പോകരുതേ.
ഒരു ദിവസത്തെക്കുപോലും
എന്നെ തനിച്ചാക്കി ദൂരേക്ക്‌ പോകരുതേ.
കാരണം എന്തെന്നു പറയാന്‍ എനിക്കാവില്ല.
പകലിന്നെന്തു നീളമാണ്!
തീവണ്ടികളില്ലാത്ത
ഒഴിഞ്ഞൊരു റെയില്‍വേ സ്റ്റേഷനിലെന്നപോലെ
ഉറക്കത്തിലും
നിനക്ക് വേണ്ടി ഞാന്‍ കാത്തിരിക്കും.

ഒരു നിമിഷത്തെക്കുപോലും എന്നെ ഒറ്റക്കാക്കരുതേ .
ഒറ്റയ്ക്കാവുമ്പോള്‍ സങ്കടങ്ങള്‍ എല്ലാംകൂടി
ഒരുമിച്ചു എന്നെ ആക്രമിക്കും.
കൂടുതെടിയലയുന്ന പുക പോലും എന്നെ
തേടിപ്പിടിച്ചു ശ്വാസം മുട്ടിക്കും.

കടല്തീരങ്ങളില്‍ അലിയാതിരിക്കട്ടെ നിന്റെ നിഴല്.
വിജനതകളില്‍ അലയാതിരിക്കട്ടെ നിന്റെ മിഴികള്‍.
ഏറ്റം പ്രിയമുള്ളവളെ
ഒരു നിമിഷം,
ഒരു നിമിഷത്തെക്കുപോലും എന്നെ പിരിയരുതേ.

എന്തെന്നാല്‍,
നീ എന്നില്‍നിന്നേറെയകന്നിരിക്കുന്ന ആ നിമിഷം
ആകെ വലഞ്ഞു ഭൂമിയിലാകവേ ഞാനുഴറി നടക്കും
നീ തരികെ വരില്ലേ എന്ന് ചോദിച്ചു കൊണ്ട്.
എന്നെ ഇവിടെ മരിക്കാന്‍ വിട്ടിട്ടു പോകുമോ എന്ന് ചോദിച്ചു കൊണ്ട്.

Saturday, April 14, 2012

എല്ലാ സുന്ദരികളും നീണാള്‍ വാഴട്ടെ!
ഒരു സുന്ദരന്‍ മാത്രം നീണാള്‍ വാഴട്ടെ എന്ന് പറഞ്ഞപ്പോള്‍
സുന്ദരനല്ല
ഞാന്‍ കഥയിലേക്ക്‌ ഒളിച്ചുപോയ ജയദേവനെന്ന്‍ കവി.
കവിതയിലൂടെ തിരിച്ചുപിടിച്ചുകൊണ്ടുവന്നു സുന്ദരനാക്കുമെന്നു മീര.
ഇത് ഞാനോ എന്ന് കവി
തൊട്ടു വച്ച് കൊടുത്തു
ഇത് നിന്റെ മൂക്ക് , ഇത് നിന്റെ ചുണ്ട്, ഇത് നിന്റെ കണ്ണ്
സുന്ദരന്‍.
മണ്ണുലയെ മാനമുലയെ ചിരിച്ചുലഞ്ഞു
ഒരു കാര്‍മേഘം പെയ്തൊഴിഞ്ഞു.
ഇനി പറയൂ
കൊന്ന പൂക്കാന്‍ ഇതല്ലേ നേരം?

Friday, April 13, 2012

പറയേണ്ടത് പറഞ്ഞു കഴിയുമ്പോള്‍
പാതി വാതില്‍ ചാരി പോകുന്നത് നിന്റെ പതിവ്.
രാത്രിയിലെക്കിറങ്ങുമ്പോള്‍ പൂനിലാവലങ്കരിച്ച
മഞ്ഞുതുള്ളിപ്പൊട്ടണിഞ്ഞ മുല്ലമൊട്ടുകള്‍ കാണുമ്പോള്‍
എനിക്കറിയാം നിനക്കെന്നെ ഓര്‍മ്മവരും.
പാതി ചാരിയ വാതില്‍ തുറന്നു പാതി വിടര്‍ന്ന
ചിരിയുമായി എന്റെ നെറ്റിയിലെ മഞ്ഞുപൊട്ടുകള്‍
ചുണ്ടുകളിലേക്ക്‌ ഓരോന്നായി ഒട്ടിക്കുമ്പോള്‍
പുറത്തു മുല്ലകള്‍ പൂത്ത്‌ നാണിക്കുമല്ലോ
കാറ്റിലുമുണ്ടാവും ഒരു പ്രണയഗാനം.
ഉടലാകെ മഞ്ഞുപൊട്ടുകള്‍ നിറയുംബോഴേക്കും
മണ്ണിലാകെ മഴപ്പൊട്ടുകള്‍ താളം തുള്ളും.
പറയൂ നിലാവ് പറഞ്ഞില്ലേ ഇതൊക്കെ
Love,the car mechanic

They come with tears and shapes so bad
young and old, vintage alike
stumbling , withered and wearied hard
grumbling on bad roads and bad handling.
a heart that burns and a brain that reels
are often what they complain main.
I know them, theirs and what they want.
A gentle touch, where they wish
a gentle word, they wish to hear
a touch of paint to make them smart
perfect pressure to make going smooth
"Oh was that all that mattered dear
pity me that what made me cry!"
Hides the shame and smiles to world
rolls on smooth without a turn.
Am left with paint and grease on hands
left smiling at those thankless words.
I know how and why they come and go
I know that they shall come again.

(Courtesy - a friend :) )

Thursday, April 12, 2012

പറയേണ്ടത് ( What must me said-Gunter Grass)

എന്തിനാണ് ഞാന്‍ ഇത്രനാളും നിശബ്ദനായിരുന്നത് ?
യുദ്ധകേളികളില്‍ നഗ്നമായി അനുവര്‍ത്തിച്ചുവന്ന
ഈ നിന്ദ്യതയെപ്പറ്റി പറയാതെ.
ഒടുവില്‍,
എല്ലാം അതിജീവിച്ചുവരുന്ന നമ്മള്‍
വെറും അടിക്കുറിപ്പുകള്‍ മാത്രമാവില്ലേ?

"യുദ്ധപ്രതിരോധം" എന്നവര്‍ പേരിട്ടുവിളിക്കുന്നത്
ആരുടെ അവകാശമാണ്?
ഇറാനിയന്‍ ജനതയെ തുടച്ചുനീക്കിയെക്കാവുന്ന യുദ്ധം.
താനാണ് രാജാവെന്നും
താന്‍ തന്നെയാണ് ശരിയെന്നും
തന്റെ കയ്യിലെ ആണവായുധങ്ങള്‍ ഒളിപ്പിച്ചുവച്ചു
അപരനില്‍ കുറ്റമാരോപിക്കുന്ന അയല്‍രാജ്യം.

എന്തുകൊണ്ടിത്രനാളും
ഇസ്രയെലെന്ന പേര് പറയാന്‍ ഞാന്‍ മടിച്ചു?
ഇതുവരെ പര്സിഹോധിക്കപ്പെടാത്തതും
അനിയന്ത്രിതവും, നിന്ദ്യവും കുട്ടകരവുമായ
ആണവായുധ ശേഖരമുള്ള ഇസ്രയേല്‍.

ഇതെല്ലാം നമുക്കറിയാവുന്നതാണ്
എന്നിട്ടും ഇത്രനാളും നാം നിശബ്ദരായിരുന്നു.
ജൂതവിരുധരെന്നും
നിന്ദ്യരെന്നും
നമ്മള്‍ മുദ്രകുത്തപ്പെടുമെന്നോര്‍ത്തു.
ജര്‍മ്മനിയുടെ പൂര്‍വചരിത്രം പരിശോധിച്ചാല്‍
ഇത് വിശ്വസനീയവുമാണ്.

മറ്റൊരു അന്തര്‍വാഹിനി നാമവര്‍ക്ക്‌ നല്‍കുമ്പോള്‍
സര്‍വ വിനാശകാരിയായോരായുധം നാമവര്‍ക്ക്‌ നല്‍കുമ്പോള്‍
പറയേണ്ടത്, ഞാന്‍ പറയുന്നു.

എന്തുകൊണ്ടാണ് ഞാനിത്രനാളും നിശബ്ദനായിരുന്നതെന്ന്
നിങ്ങള്‍ ചോദിക്കാം.
തീര്‍ച്ചയായും ഞാനൊരു ജര്‍മ്മനായത് കൊണ്ടുതന്നെ .
ഒരിക്കലും കഴുകിക്കളയാന്‍ പറ്റാത്തൊരു പാപത്തിന്റെ
കറ പുരണ്ടവനാണ് ഞാന്‍.
തെറ്റുകളെല്ലാം ശരിയാക്കുവാനും
എന്റെ പാപങ്ങള്‍ ഭൂതകാലത്തില്‍ നിശബ്ദമായി
മറവു ചെയ്യപ്പെടാനും ആഗ്രഹമുള്ളതുകൊണ്ടും
ഞാന്‍ ഇത്രനാളും നിശബ്ദനായിരുന്നു.

ഇതുപറയാന്‍ ഞാനിത്രനാളും കാത്തിരുന്നതെന്തിനാണ്?
എന്റെ തൂലികയിലെ അവസാന തുള്ളി മഷി
എന്തിനാണ് ഇതിനു വേണ്ടി ഞാന്‍ ചിലവാക്കുന്നത്?
ഇസ്രയേല്‍ ലോക സമാധാനത്തിനു ഭീഷണി എന്ന്
ഞാന്‍ പ്രഖ്യാപിക്കുന്നതെന്തിനാണ്?
എന്തെന്നാല്‍ അത് സത്യമാണ്.
ഇപ്പോള്‍ത്തന്നെ പറയേണ്ടുന്ന സത്യം.
നാളേക്ക് മാറ്റി വച്ചാല്‍
ഏറെ വൈകിപ്പോകും.

ഇസ്രായേലിനു ആയുധവില്‍പ്പനയിലൂടെ
പുതിയൊരു പാപം പേറുകയാണ് നമ്മള്‍.
മുന്കൂട്ടികാണാവുന്ന ഒരു ദുരന്തത്തിന് കാരണക്കാരാവുന്നു,
എരിതീയില്‍ എണ്ണ ഒഴിക്കുന്നപോലെ.
തീരാക്കളങ്കം!

ഇത് പറയേണ്ടിയിരിക്കുന്നു
ഇനി ഞാന്‍ നിശബ്ദനായിരിക്കില്ല.
പൊങ്ങച്ചവും വീമ്പു പറച്ചിലുകളും ഏറെഞാന്‍ സഹിച്ചു.
മതിയായെനിക്ക്.
എന്നോടൊപ്പം നിങ്ങളും ഭന്ജിക്കൂ ഈ നിശബ്ദത.
അനന്തര ഫലങ്ങള്‍ പ്രവചിക്കാവുന്നതാണ്.
ഇസ്രയേലിന്റെയും ഇറാന്റെയും ആണവശേഖരങ്ങള്‍
അന്താരാഷ്ട്രമേല്‍നോട്ടത്തില്‍ നിരീക്ഷിക്കെണ്ടതും
നിയന്ത്രിക്കേണ്ടതും ആണ്.

മതിഭ്രമം ബാധിച്ച
യുദ്ധവെറി ബാധിച്ച, ഈ മണ്ണില്‍
ഇസ്രയേലികള്‍ക്കും പലസ്തീനികള്‍ക്കും
പിന്നെ നമുക്കെല്ലാവര്‍ക്കും
അതിജീവിക്കണമെങ്കില്‍ ഇതേയുള്ളൂ ഒരു മാര്‍ഗം .

Monday, April 9, 2012

CARLOS SANTANA _Krispin Joseph (Trans-Gita S.R.)

I,
the mistress of Carlos Santana
Travelling to Mexico by train
We have a show tonight.
Have witnessed many times
the mirth of the crowd
When guitar and the drums blend in harmony.

You are familiar
Only with crowds like
the pendulous penis
of a naked man.
Since you have been in my company
You shunned persons from your crowds
Who don’t smoke a cigar or drink some beer.

Sometime back
You have told me
That
My face resembles
The wine goblets
Of the posh bars of Paris.
I too have said this much
That,
I wish to be one in the crowd
Swaying to your music
Beneath your banners.

It has been many a year
Since you started your journey from
Windrocks.
On your mission to tame this
Wild earth.
Many a land you have
Traversed,
Now they
Speak the language of your guitar.
The secret relationship
Between the earth and the guitar
Is known just to your fingers
The wild harmony.
Sans words,
You speak of the transformation
Of earth to a guitar
In your own way.


The earth
Is no more round
It is flat like a guitar.
In its strings are
Recorded the umpteen nights
We have made love.
In its strings are recorded the
Deftness of your fingers,
that moved the crowds to ecstasy.

You,
Who come from the
woods of Mexico.
I know,
on each stage
you try to share
The fond memories of your friends,
the bunnies and grasshoppers.
And that you are always trying to
translate their language
to that of humans!
I remember
that time of the year
with all its minuteness
the torrid sun playing on your hair
the naughty smile rippling your lips
the secrecy and urgency of your fingers
the warmth and luminosity of innocence
spangles of sweat suffusing your forehead
losing no time, yes, in a haste.
mm
digging out earthworms for our fishing rod.
Ha! fond childhood.
When I write poetry
You close your eyes
When i read poetry
You shut your ears
When I am silent
You encompass me with words.
When I am sad
You recite to me my poems.
Why do they exchange glances when i say that
butterflies are shreds of rainbows drifting in the air?
One,
another one,
and yet another one.
Take it all,
and give it back,
in,
one,
another one,
and yet another one.
Life never becomes stale...
പട്ടുപോലൊരു ആത്മാവ് -Zbigniew Herbert (1924-98)

സ്നേഹത്തെപ്പറ്റിയോ
മരണത്തെപ്പറ്റിയോ
ഒരിക്കലും ഞാനവളോട് സംസാരിച്ചിരുന്നില്ല .

തങ്ങളില്ത്തന്നെ മുഴുകി
തൊട്ടു തൊട്ടു കിടക്കുമ്പോള്‍
ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നത്
അന്ധ താല്‍പ്പര്യങ്ങളും
നിശബ്ദ സ്പര്‍ശങ്ങളും മാത്രം.

അവളുടെ ആത്മാവിലെക്കൊന്നു നോക്കണം എനിക്ക്,
ഉള്ളിന്റെ ഉള്ളില്‍ എന്താണെന്നറിയണം.

ചുണ്ടുകള്‍ പാതി തുറന്നു
അവള്‍ ഉറങ്ങുമ്പോള്‍
അവളുടെ ഉള്ളിലേക്ക്
ഞാനൊന്നു എത്തി നോക്കി.

എന്താണ് ഞാന്‍ അവിടെ
കണ്ടതെന്ന് നിങ്ങള്‍ക്കൂഹിക്കാമോ?

ഞാന്‍ പ്രതീക്ഷിച്ചത്
ചില്ലകളാണ് ,
ഒരു പക്ഷി,
വിശാലനിശബ്ദമായൊരു കായല്‍ക്കരയിലെ
ഒരു വീട്.

പക്ഷേ
ഞാനവിടെ കണ്ടതോ
ചില്ലുപെടകത്തിന്റെ ഉള്ളില്‍
ഒരു ജോഡി പട്ടു കാലുറകള്‍.

എന്റെ ദൈവമേ!
ഞാനത് അവള്‍ക്കു വാങ്ങിക്കൊടുക്കും
തീര്‍ച്ചയായും വാങ്ങിക്കൊടുക്കും.

അത് കഴിഞ്ഞാല്‍പ്പിന്നെ
അവളുടെ ആത്മാവിന്റെ ചില്ലുപെടകത്തില്‍
എന്താവും പ്രത്യക്ഷപ്പെടുക?

സ്വപ്നത്തിന്റെ ഒരു വിരലിനു പോലും
സ്പര്ശിക്കാനാവാത്ത
എന്തെന്കിലുമായിരിക്കുമൊ അത് ?

( Zbigniew Herbert (1924-98), the spiritual leader of the anti communist movement in Poland)

Thursday, March 29, 2012

HE PROPHET (Alexander Pushkin)-

പ്രവാചകന്‍ -( വിവ:-ഗീത എസ് ആര്‍ )

ആത്മദാഹിയായ് അലഞ്ഞേനഹം ദിനാന്തങ്ങള്‍
കാരമുള്ളുകള്‍ നിറഞ്ഞ ഘോര വനാന്തരേ.

വഴിത്തിരിവൊന്നില്‍ കാണായി കണ്‍മുന്നില്‍
ഷഡ്പക്ഷനാം മാലാഖാഗ്രഗണ്യനൊന്ന്.

കൈവിരല്ത്തുംബാലവനോന്നു ലഘുവായ്‌ -
ത്തോട്ടെന്റെ നിദ്രയാല്‍,ക്ഷീണത്താല്‍ കൂമ്ബിയോരക്ഷികള്‍.

നിദ്രാലീനനായിരിക്കും പക്ഷീന്ദ്രനെആകസ്മാല്‍ പിടി-
ച്ചെന്നപോല്‍ ഞെട്ടിത്തുറന്നുപോയ്‌ മമ പ്രവാചകോദ്യുക്ത നയനങ്ങള്‍

തൊട്ടെനവനെന്റെ കര്‍ണ്ണങ്ങളപ്പോഴാര്ത്തി-
രംബിയെത്തി മണിനിനാദം പോല്‍ ശബ്ദം.

കേട്ടു ഞാനാകാശ മേലാപ്പ് കുലുങ്ങുന്നതും
വിണ്ണാകെ വീശുമാ മാലാഖതന്‍ ചിറകൊച്ചയും.
അന്തരാളങ്ങളില്‍ ഉരഗങ്ങളിഴയുന്നതും,
താഴ്വരകളില്‍ ദ്രാക്ഷാമൂലങ്ങളുണരുന്നതും .

തെല്ലു കുനിഞ്ഞു വന്നവനെന്റെ മുന്നില്പ്പിന്നെ
യെന്‍ വായയില്‍ കയ്യിട്ടു, പിഴുതെടുത്തിതെന്റെ നാവ്.

നിഗൂഡം നിസ്സാരം കാപട്യഭരിതം
കയ്യില്നിന്നിറ്റു വീഴുമെന്‍ ശോണിതം .

പിന്നെ തിരുകിവച്ചെന്റെ വായയിലോര-
റ്റം പിളര്‍ന്ന നാവ്, കുശാഗ്ര ബുദ്ധമാനാമാ സാത്താന്റെ നാവ്.

പിന്നെ തന്‍ വാളാല്‍ കീറിപ്പിളര്‍ന്നെന്റെ നെഞ്ചകം
തുരന്നെടുത്ത്തവന്‍ ആര്‍ദ്രമായി മിടിക്കുമെന്റെയാ ഹൃദയവും.
പിന്നെയാ ഗഹ്വരത്തിങ്കല്‍ തിരുകിവെച്ചവന്‍
തീപാറെ കത്തുമൊരു കല്‍ക്കരിത്തുണ്ട്.

ജഡമായവനീതലേ തിരശ്ചീനനായ് കിടക്കവേ
കേട്ടുഞാനീശനെന്നോട്‌ ചൊല്ലുന്നതായി.

:ഉണരൂ പ്രവാചകാ! കണ്ടു നീയറിയുക
എന്നിച്ചയാല്‍ നിറയ്ക്ക നിന്നുള്‍ത്തടം , പിന്നെ,

നീ താണ്ടുമാ കരകളില്‍ , കടല്‍കളില്‍ കാണുമാ
മര്‍ത്ത്യന്റെ ഹൃത്തടം കീറിമുറിക്കനിന്‍ വാക്കുകളാല്‍!

Friday, March 23, 2012

THE OTHER MORNINGS

When was it that I decided
to have other mornings?
Morning side by side with the usual one.
Mornings with different hues, but mornings..
Sun and birds and buds and blooms
all the same, but different morns..

Tuesday, March 13, 2012

NIGHT FLOWER

NIGHT FLOWER

Night flower
immaculate, fragrant
blooming into darkness.
Ignorant of day light
and its hues.
Ignorant of birds
and those musics,
Listens to the symphony of crickets
in mute agony.
Knows not how flowers are
adored in daylight,
Nightflower wearied withers
into the day.
And may be some sympathetic
hearts may say
"Wish it bloomed in the day!"
സമ്മതം

മിണ്ടാതിരിക്കിലും, കാതോര്‍ത്തിരിക്കുന്നു , കേള്‍ക്കുന്നു ,
ദ്രിഷ്ടാന്തങ്ങളെറെ നിറയും നിന്‍ വചനാമൃതം.

നിശബ്ദതകള്‍ പുതുതല്ലീ ബന്ധത്തില്‍
നിഷ്ക്കാമികള്‍ നമ്മള്‍ നിശൂന്യപ്രണയികള്‍.

കണ്ണാടിച്ച്ചില്ല് പാത്രത്തില്‍ നീന്തുന്ന വാക്കതെന്റെത്
താണ്ടുന്നു നിന്‍ വാക്ക് സാഗരങ്ങള്‍.

സായന്തനങ്ങളില്‍ എന്‍ കൈ പിടിച്ചു നീ
കൊണ്ടുപോയ് രാത്രികള്‍ തീരും വരെ.

ഒരു നാളിരിക്കണമെന്നരികില്‍ വിളിയോര്‍ത്തു
യാത്ര പോകാന്‍ ഒരുങ്ങി ഞാനിരിക്കുമ്പോള്‍.

അന്നുമിതുപോള്‍ ചൊല്ലണം കഥകളനവധി
എണ്ണഒഴിയാ വിളക്കൊന്നു കത്തിച്ചു വക്കണം.

കാത്തിരിക്കുക മട്ടുപ്പാവിലെണ്ണി നീ താരകള്‍
വന്നു വീഴുമാ മടിത്തട്ടില്‍ നീ അറിയാതെയുറങ്ങുവാന്‍.

ചൊല്ലിക്കഴിഞ്ഞതോക്കെയും സത്യമായിരുന്നെന്നു ചൊല്ലും നിന്‍
കണ്ണുനീരായതിലെന്‍ ചുണ്ടൊന്നു ചേര്‍ക്കണം.

താളബദ്ധമല്ലാത്ത നിന്‍ പാട്ട് കാതോര്ത്തോ -
ട്ടുനേരം കഴിഞ്ഞു പോയീടും വന്നപോല്‍.

Sunday, February 19, 2012

എന്താണ് സ്നേഹം (മീര്‍ താഖി മീര്‍)

എവിടെ നോക്കിയാലും സ്നേഹം
ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു അത്.

സ്നേഹിക്കുന്നതും സ്നേഹിക്കപ്പെടുന്നതും സ്നേഹം തന്നെ
സ്നേഹം സ്നേഹത്തോട് സ്നേഹത്തിലാണെന്ന് തന്നെ പറയാം.

സ്നേഹാംശമില്ലാതെ ഏതു ലക്ഷ്യമാണ്‌ നേടിയിട്ടുള്ളത്?
സ്നേഹം ആഗ്രഹമാണ്, പരമമായ നേട്ടം!

സ്നേഹം വേദനയാണ് ,വേദനയില്ലാതാക്കുന്നതും അത് തന്നെ
ഹേ സന്യാസി, സ്നേഹമെന്തെന്നു നിനക്കെന്തറിയാം?

സ്നേഹമില്ലെങ്കില്‍ ഒന്നുമില്ല ഈ ലോകം തന്നെയും
കവികള്‍ വാഴ്ത്തും പോലെ -സ്നേഹം ഈശ്വരനാണ്!
പുഴ ( ഷുന്റാരോ തനികാവ . ജപ്പാന്‍ )

അമ്മെ
എന്തിനാണീ പുഴ ചിരിക്കുന്നത്?
അതോ,സൂര്യന്‍ പുഴയെ ഇക്കിളി കൂട്ടുന്നതിനാല്‍.

അമ്മേ
എന്തിനാണീ പുഴ പാടുന്നത്?
വാനമ്പാടി പുഴയുടെ ശബ്ദം മധുരമെന്നു പറഞ്ഞത്രേ.

അമ്മെ
എന്താണമ്മേ പുഴക്കിത്ര തണുപ്പ്?
ഒരുനാള്‍ മഞ്ഞു പുഴയെ സ്നേഹിച്ചിരുന്നത്‌കൊണ്ടാവാം.

അമ്മെ
പുഴക്കെത്ര വയസ്സായി?
വസന്തത്തെപ്പോലെ എന്നും ചെറുപ്പം.

അമ്മെ
പുഴ എന്താണ് വിശ്രമിക്കാത്തത് ?
അതോ, അമ്മക്കടല്‍ പുഴക്കുഞ്ഞു വീട്ടിലെത്താന്‍
കാത്തിരിക്കുന്നത് കൊണ്ടാണ്!
കഠിനപ്രയത്നം (Marin Sorescu)

തൃണമതിനെ നിരീക്ഷിച്ചു നിരീക്ഷിച്ച-
തില്‍ ഗവേഷണബിരുദമൊന്നു നേടിടും

മേഘങ്ങളൊക്കെയും നിരീക്ഷിച്ചതിലൊ -
രു ബിരുദാന്തര ബിരുദവും.

പുകക്കൊപ്പവും നടന്നിടും നാണി-
ച്ചത് തിരിച്ചു തീയില്‍ ഒളിക്കുവോളം.

നടന്നിടും ഞാന്‍ എല്ലാറ്റിനൊപ്പവും
എല്ലാമെന്നെ അറിഞ്ഞിടും വരെ!
സ്നേഹം ((ഫിരാക് ഗോരക്പുരി )

ഒരു പാട് നാളായി നിന്നെപ്പറ്റി ഓര്‍ത്തിട്ടു
അതിന്നര്‍ത്ഥം നിന്നെ ഞാന്‍ മറന്നു എന്നല്ല.
വിചാരങ്ങളെതുമില്ല, ഇല്ല മനസ്സില്‍ ആഗ്രഹങ്ങളും
സ്നേഹത്തിന്റെ യുക്തിയെപ്പറ്റി ആര്‍ക്കാണ് ഉറപ്പിച്ചു പറയാന്‍ കഴിയുക!
മദ്യപന്‍ ( Firaq Gorakhpuri)

ഹേ ദിവ്യാ !
നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുണ്ടെങ്കില്‍
ഈ പള്ളിമതിലുകള്‍ ഒന്ന് കുലുക്കി കാണിക്കൂ .
ഇല്ലെങ്കില്‍ വരൂ,
ഈ വീഞ്ഞില്‍ നിന്ന് രണ്ടു കവിള്‍ കുടിക്കൂ
എന്നിട്ട് ,
പള്ളിമതിലുകള്‍ തനിയെ കുലുങ്ങുന്നത് കാണൂ .
കവി (TADEUSZ ROZEWICZ. Poland)

കവിത എഴുതുന്നവനും
എഴുതാതിരിക്കുന്നവനും കവിയാണ്‌

സ്വയം വിലങ്ങിടുന്നവനും
വിലങ്ങുകള്‍ അഴിക്കുന്നവനും കവി.

വിശ്വസിക്കുന്നവനും
സ്വയം വിശ്വസിപ്പിക്കാന്‍ പറ്റാത്തവനുമാണ് കവി.

കള്ളം പറഞ്ഞവനും
കള്ളം പറയപ്പെട്ടവനും കവി.

എപ്പോഴും വീഴാന്‍ സാധ്യതഉള്ളവനും
വീണാല്‍ സ്വയം എഴുന്നെല്‍ക്കുന്നവനും കവി.

എല്ലാം വിട്ടു പോകാന്‍ ആഗ്രഹമുള്ളവനും
എന്നാല്‍ ഒന്നും വിട്ടു പോകാന്‍ പറ്റാത്തവനുമാണ് കവി.

Saturday, February 18, 2012

TWINKLE TWINKLE LITTLE STAR
-JANE TAYLOR

മിന്നിച്ചിന്നും ചെറുതാരെ
നീയാരാവോ ഓര്‍പ്പൂ ഞാന്‍!
വാനോളം അങ്ങുയരത്തില്‍
വജ്രം പോലെ ശോഭിപ്പൂ.

കത്തും സൂര്യന്‍ മറയുമ്പോള്‍
ഇരുളാല്‍ പാരിടം നിറയുമ്പോള്‍,
പൂരിതമാകും ഭൂലോകം
നിന്നുടെ അരിയ വെളിച്ചത്താല്‍ .

ഇരുളില്‍ ഉഴറും പഥികര്‍ക്കോ
വഴികാട്ടുന്നൂ നിന്‍ വെട്ടം,
നിന്‍ ചെറു ദീപ്തിയതില്ലെങ്കില്‍
ഉഴറും വഴിയറിയാതെയവര്‍.

നീലാകാശെ മരുവുന്നൂ നീ
തിരശീലയിലൂടെ നോക്കുന്നു.
പകലോന്‍ പുലരെ ഉദിക്കും വരെയും
കണ്‍ചിമ്മാതെ ഇരിപ്പൂ നീ.

ഒരു തരി ചെറു തരി നീ പ്രഭയേകും
ഇരുളില്‍ പഥികര്‍ക്കെന്നാലും,
നീയാരാണെന്നറിയില്ലിപ്പൊഴും
മിന്നിച്ചിന്നും ചെറുതാരെ.

മിന്നിച്ചിന്നും ചെറുതാരെ
നീയാരാവോ ഓര്‍പ്പൂ ഞാന്‍!
വാനോളം അങ്ങുയരത്തില്‍
വജ്രം പോലെ ശോഭിപ്പൂ.

Saturday, January 14, 2012

PASSING TIME (MAYA ANGELOU)

പുലരിപോല്‍ നിന്‍ ചര്‍മ്മം
സന്ധ്യപോലെന്റെത്.

തുടക്കമാണൊന്നു
സുനിശ്ചിതമോരന്ത്യത്തിന്റെ.

മറ്റേതോരന്ത്യവും
സുനിശ്ചിതമാമൊരു തുടക്കത്തിന്റെ .
JUST FOR A TIME -Maya Angelou

ഒന്നിനെയും കൂസാതെ
ചിരിച്ചുകൊണ്ടുള്ള നിന്റെയാ നടത്തം.
നിന്റെ സംസാരം കേള്‍ക്കാന്‍ എനിക്കെന്തിഷ്ടമായിരുന്നു
നിന്റെ ഓരോ ശൈലികള്‍..
ഒക്കെയും എന്നെ മോഹിപ്പിച്ചിരുന്നു
കുറച്ചുനാള്‍..

നീയെന്റെ ആദ്യകാല പ്രണയം
വസന്തകാലപ്രഭാതംപോലെ
എന്റെ മനസ്സില്‍
നിന്നെസ്സംബന്ധിക്കുന്നതെല്ലാം
സംഗീതം നിറച്ചു.

ഓര്‍മ്മകളുടെ തടവുകാരനാകുന്നത്
എനിക്കിഷ്ടമല്ല.
കഴിഞ്ഞുപോയതിനെയോര്ത്ത്
കരയുന്നതെനിക്കിഷ്ടവുമല്ല.
എന്നാലും ഞാന്‍ പറയുന്നു
മനസ്സില്‍ തൊട്ടു പറയുന്നു
ഒരു മുത്തു തിളങ്ങുന്ന പോലെ
നീ തിളങ്ങുന്നത് കാണാന്‍ ഞാന്‍ ഏറെ കൊതിച്ചിരുന്നു.

നീയായിരുന്നു എനിക്ക് ചേര്‍ന്നവള്‍ .
നീ എന്റെതുമായിരുന്നു.
കുറച്ചുനാള്‍
അതെ , കുറച്ചു നാള്‍ മാത്രം.

Monday, January 9, 2012

Translation of Indian rupee song

These rivers, dusks,
and your beautiful eyes
blooms in my memory...
When my beloved's lips longs for the
touch of my lips
guess what the moon whispered to the clouds?
Will the nuptial bed of the moonlight
forget the ecstasy imparted by the
fond constellation of pretty stars?
My love,
tell me
why did your face blush
in the morning light?
Will the fond nights of
amorous dreams
fade into nothing?
Those days
when we flew as birds on the wings of desire
in the horizon of love
have they withered??
Have those dreams come to naught?
Here am left alone
with these pitiful tears for company.
മദിപ്പിക്കുന്ന വന്യമായ ഉന്മാദമാണ് ഏകാന്തത.ലിഖിത രൂപം ഇല്ലാതതുകൊണ്ടുതന്നെ എന്ത് എന്തുകൊണ്ട് എന്തിനു എന്ന ചോദ്യങ്ങള്‍ക്കൊന്നും പ്രസക്തിയില്ല.
എകാന്തകള്‍ക്ക് പരസ്പര സാഹോദര്യം ഏറും. അതിനു പ്രത്യയശാസ്ത്രങ്ങള്‍ ഇല്ല.
ALWAYS READY FOR THE SPRING
NO MATTER WHEN IT COMES
ALWAYS HAPPY FOR THE SPRING
EVEN IF IT NEVER COMES!
Senses of insecurity-Maya Angelou
പറയുവാനായില്ല
സത്യമോ മിഥ്യയോ എന്ന് .
എന്റെ സ്വപ്നം സത്യമായിരുന്നോ എന്നും.
ഈ ലോകത്തില്‍ സത്യം എന്നത്
നീ മാത്രമായിരുന്നു എനിക്ക്.
നിന്നെ ഞാന്‍ തൊട്ടറിഞ്ഞു,
നിന്റെ സ്നേഹവും.
മധുരവാക്കുകളില്‍ വീണുഴറി ഞാനെ-
ന്നെയും മറന്നുപോയി.
Not of this tree
not of that
a broken branch
of an unseen tree.
Pardon me!
Love at First Sight
Wislawa Szymborska (-GIta S.R.)

അദ്രിശ്യമായ, പെട്ടെന്നുന്ടായൊരു വികാരാവേശത്താല്‍
ബന്ധിതരാണ് തങ്ങളെന്ന്
അവര്‍ക്ക് മനസ്സിലായി.
അനിശ്ചിതത്വം മനോഹരമാക്കുന്ന ഒന്ന്.

മുന്‍പരിചയം ഉണ്ടായിരുന്നില്ല എന്നതുകൊണ്ടുതന്നെ
തങ്ങള്‍ക്കിടയില്‍ ഒന്നും സംഭാവിക്കുന്നുണ്ടായിരുന്നില്ല
എന്ന് തന്നെ അവര്‍ കരുതിയിരുന്നു.
ഒരു വേള,
ഒരു തെരുവില്‍ വച്ചോ,
കോണിപ്പടിയില്‍ വച്ചോ,
ഇടനാഴിയില്‍ വച്ചോ ഒക്കെ അവര്‍ കണ്ടുമുട്ടിയിരിക്കും.

എന്നെന്കിലുമോരിക്കല്‍ അറിയാതെ
മുഖാമുഖം കണ്ടിട്ടുമുണ്ടാവും.
തിരക്കിനിടയില്‍ 'ക്ഷമിക്കൂ' എന്നൊരു വാക്ക്
അതുമല്ലെങ്കില്‍ വഴിതെറ്റിവന്നൊരു ഫോണ്‍ കാള്‍ ആയി,
പക്ഷെ ഇതൊക്കെ അവരോടു ചോദിച്ചാല്‍
'അറിയില്ല ' എന്ന് തന്നെയാവും ഉത്തരം.

പിന്നെ നിറഞ്ഞ അദ്ഭുതത്തോടെ
അവര്‍ ഓര്‍ത്തെടുക്കും ,
അതിമനോഹരമായിരുന്നിരിക്കാവുമായിരുന്ന
ആകസ്മികതകളുടെ അനുസ്യൂതതയെ ..

കണ്ടുമുട്ടുവാന്‍ സമയമായില്ലെന്ന മട്ടില്‍
എല്ലാമറിയുന്ന കാലം
അമര്‍ത്തിയ കള്ളച്ചിരിയോടെ അവര്‍ക്ക് മുന്നില്‍
കണ്ണ് പൊത്തിക്കളിച്ച്ചതും .

തീര്‍ച്ചയായും
ചില സൂചനകള്‍ ഉണ്ടായിരുന്നു
അറിയുമെങ്കില്‍ അറിഞ്ഞെടുക്കട്ടെ എന്ന പോലെ,
എന്നാല്‍ അത് വായിച്ചെടുക്കാനുള്ള അറിവ്
അന്നവര്‍ക്കുണ്ടായിരുന്നില്ല.
ചിലപ്പോള്‍ അത്
തോളോട് തോള്‍ തട്ടി
ചിരിച്ച്ചകന്നൊരു ഇല ആയിരുന്നിരിക്കാം.
മറന്നുവച്ചതെന്തോ തിരിച്ച് എല്പ്പിച്ചതുമാവാം.
ആര്‍ക്കറിയാം
ചിലപ്പോളത്
കുട്ടിക്കാലത്ത്
പൊന്തകള്‍ക്കിടയില്‍ നഷ്ടപ്പെട്ടൊരു കളിപ്പന്തായിരുന്നിരിക്കാം!

തമ്മിലറിയാതെ സ്പര്ശിച്ച്ചകന്ന വാതില്പ്പിടികള്‍.
അറിയാതെ തൊട്ടു തൊട്ടു വച്ച യാത്രാസഞ്ചികളാവാം.
ഉണരും മുന്‍പേ മാഞ്ഞുപോയ
ഒരുമിച്ചു കണ്ടൊരു സ്വപ്നവുമാവാം.

എല്ലാ തുടക്കങ്ങളും
തുടര്ച്ച്ചകള്‍ ആവുന്നു
എങ്കിലും
ഇനിയും വെളിപ്പെടാനുണ്ട്
ഇനിയും അറിയുവാനുണ്ട് എന്ന മട്ടില്‍
കണ്ണ് പൊത്തിക്കളിക്കുന്നുണ്ട് കാലം .